Thursday, March 12, 2015

വാടകവീട്


``വേണ്ട നാണുവേട്ടാ ഞാന്‍ ഇനി വീട് വാടകയ്ക്ക് കൊടുക്കുന്നില്ല’’. ഞാ ന്‍ തീര്ത്തു പറഞ്ഞു.
``എന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും ഉണ്ണി ചേട്ട ന്‍ വിടാ ന്‍ ഭാവമില്ല. ലോണ്‍ അടച്ചു തീര്ന്നിഎട്ടില്ല. പിള്ളാരുടെ പഠിത്തം എങ്ങും എത്തിയിട്ടില്ല’’.
``ആരു വന്നാലും നീ ഒരു അകലം പാലിക്കണം പിന്നെ ഒരു പ്രശ്നവും വരില്ല. ഇത് വരുന്നവരെ അടുക്കളേല്‍ കേറ്റി ഭക്ഷണവും വിളമ്പി അവസാനം അവര്‍ തലയി ല്‍ കയറി ഇരിക്കും ഏട്ട ന്‍ പറഞ്ഞു നിറുത്തി’’.
``ഓ! എനക്ക് പറ്റില്ല, മറ്റുള്ളവര്‍ പഷ്ണി കിടക്കുമ്പോള്‍ മൂക്കുമുട്ടെ കഴിച്ചു നടക്കാന്‍’’. അവള്‍ എതി ര്‍ വാദം ഉന്നയിച്ചു.
അവളുടെ എതിര്പ്പി നെ വകവയ്ക്കാതെ പുതിയ താമസക്കാര്‍ വന്നു. ഞാന്‍ വാശി പിടിച്ചു ആ ഭാഗത്ത്‌ തിരിഞ്ഞു നോക്കിയില്ല.
``അമ്മാ! തണ്ണി കിടൈക്കാത്’’ ജോലിക്കാരി വന്നു പറഞ്ഞപ്പോള്‍ മനസില്ലാ മനസോടെ ആണ് ഞാന്‍ അപ്പുറത്തേക്ക് പോയത്.
അവിടെ ചെന്നപ്പോള്‍ അവള്ക്കു കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. അന്ന് ഒന്പതാം ക്ലാസില്‍ അടുത്തിരുന്ന ഉറ്റ തോഴി—രേവതി--ഇപ്പോള്‍ വീണ്ടും മുന്നില്‍, ഫ്രോക്ക് ഇട്ടു നില്ക്കുന്നോ???
അവള്‍ തിരക്കിട്ട് അകത്തു കയറി, അവിടെ കട്ടിലില്‍ തല വേദന എന്ന് പറഞ്ഞു ചരിഞ്ഞു കിടക്കുന്ന ആളെ അവള്‍ തൊട്ടു വിളിച്ചു.
ഒരു നിമിഷം രണ്ടാളുടെയും കണ്ണ് നിറഞ്ഞു പോയി.
നീണ്ട ഇരുപത്തി അഞ്ചു വര്ഷം്. അതിനിടക്ക് ഒന്നോ രണ്ടോ തവണ മിന്നായം പോലെ ബസില്‍ വച്ച് കണ്ടിട്ടുണ്ട് ഇവളെ.
അയ്യോ! അത് നീ ആയിരുന്നോ? അതിശയത്തോടെ ഞാന്‍ ചോദിച്ചു. നിന്റെ ചെന്നി ക്കുത്ത് ഇതുവരെ മാറിയില്ലേ.
പിന്നെ വിശേഷം പറഞ്ഞിരുന്നു സമയം പോയത് അറിയാതെ രണ്ടാളും.
``ഇതെവിടെ വീടും തുറന്നിട്ട്’’
ഉണ്ണ്യേട്ട ന്‍ വന്നു അവ ള്‍ വെപ്രാളത്തി ല്‍ വീട്ടിലേക്ക് ഓടി.
എട്ടന്റെ വഴക്ക് പേടിച്ചു ഞാ ന്‍ ചായ എടുക്കാം എന്ന് പറഞ്ഞു അടുക്കളയിലേക്ക് പോയി.
ചായ തിളച്ചു തൂവിയത് ഒന്നും അറിയാതെ ആ ഹൈസ്കൂള്‍ മുറ്റത്ത്‌ ചരിത്രം ഹൃദിസ്ഥമാക്കുക ആയിരുന്നു ഞാ ന്‍.
ഇടവേളകളില്‍ പറഞ്ഞു തീരാത്ത വിശേഷങ്ങളുമായി ക്ലാസില്‍ എത്തുന്ന എനിക്കു
പത്താം ക്ലാസ്സില്‍ അവളോടൊപ്പം ഒരു ബഞ്ചി ല്‍ അടുത്ത് അടുത്ത് ഇരിക്കാ ന്‍ പറ്റിയപ്പോള്‍ എന്തൊരു സന്തോഷം ആയിരുന്നു.
അച്ഛന്‍ എക്സ്സൈസ് ഇന്സ്പെ ക്ട ര്‍ ആയതും, ട്രാന്സ്ഫടറും ചെക്ക്‌ പോസ്റ്റ്‌ വിശേഷങ്ങളും അച്ഛന്‍ ലീവിന് വരുമ്പോ ള്‍ കൊണ്ടുവരുന്ന ചോക്ലേറ്റ് പോലെ തന്നെ മധുരം ഉള്ളതായിരുന്നു. ആ കഥകള്‍ ഒക്കെ ആ സ്കൂള്‍ വളപ്പിലെ മരങ്ങള്ക്കും കാണാപ്പാഠം ആയിരുന്നു. അങ്ങനെ ആ വര്ഷം പോയതെ അറിഞ്ഞില്ല.
അവസാനം മോഡല്‍ പരീക്ഷക്ക്‌ കണ്ണ് തള്ളി ഇരുന്നപ്പോ ള്‍ ആണ് രണ്ടാള്ക്കും ബോധം വന്നത്. ഇനി കളിച്ചു നടന്നാല്‍ ശരിയാകില്ല എന്ന്.
മാര്ക്ക് തന്നപ്പോ ള്‍ കേശവ ന്‍ മാഷ് കുറെ ചീത്ത പറഞ്ഞു. ``സ്കൂളിന്റെ റാങ്ക് സ്വപ്നം
ഈ ``ലാസ്റ്റ് വണ്ടിയെ’’ കൂട്ട്പിടിച്ചു നീയും ഉഴപ്പി നടന്നോ’’.
പിന്നെ കിട്ടാവുന്നിടത്ത് നിന്നും നോട്ട് സംഘടിപ്പിച്ചു തനിക്കു തരുന്നതായി അവളുടെ പണി.
അവളുടെ അഭിനയ പാടവത്തി ല്‍ ലോക മഹായുദ്ധങ്ങ ള്‍ വീണ്ടും പുന ര്‍ ജനിച്ചു. അക്ബറും ബാബറും, ഝാന്സിറാണിയും വീറോടെ പൊരുതി ജയിച്ചു.
``നീ ഇതൊക്കെ പഠിച്ചു കഴിഞ്ഞോ. തന്റെ പുതിയ കാമറയില്‍ പടം പിടിച്ചു നടന്ന അവളോട്‌ ഒരു ദിവസം ഞാ ന്‍ ചോദിച്ചു’’.
പൊതുവേ ഒരു കാര്യത്തിലും ടെന്ഷിന്‍ ഇല്ലാതെ ആണ് അവളെ കണ്ടിട്ടുള്ളത്.
അപ്പോഴും നെഗറ്റിവ് നോക്കി ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു. ``നീ പഠിക്ക്. സ്കൂളിന്റെ റാങ്കു സ്വപ്നമാ’’.
എനിക്ക് വയ്യ കുത്തിയിരുന്ന് കാണാതെ പഠിക്കാ ന്‍.
``ഹോ! ഞാന്‍ ഒരു ആണ്കുട്ടി ആയിരുന്നേല്‍ നിന്നേ കെട്ടുള്ളൂ ആയിരുന്നു’’. ഫോട്ടോയിലെ കറുത്ത മറുക് തടവി അവള്‍ പറഞ്ഞു.
``ഇങ്ങനെ ഒരു പെണ്ണ്’’. നാണം കൊണ്ട് കൂമ്പി എങ്കിലും താ ന്‍ അവളെ അടിക്കാന്‍ ആയി ഓടിച്ചു.
``ഹോ! എങ്കില്‍ ഞാ ന്‍ നിനക്ക് ലൈബ്രറി ബുക്കി ല്‍ വച്ച് എത്ര പ്രേമ ലേഖനം തന്നേനെ’’.
ഞാന്‍ ഇന്ത്യ ന്‍ സംസ്കാരം സ്വായത്തമാക്കുവാ ന്‍ മല്പ്പി ടുത്തം ശ്രമിക്കുമ്പോള്‍ അവ ള്‍ വേറെ ഏതോ ലോകത്ത് ആണെന്ന് തോന്നി.
ഞാന്‍ `പുസ്തകപ്പുഴു’ ആയി നടന്നപ്പോള്‍ ഒക്കെയും, സ്കൂള്‍ വളപ്പിലെ ചാമ്പയും മാവും എങ്ങനെ ഭാരം കുറയ്ക്കാം എന്ന് ചിന്തിച്ചു അവള്‍ തല പുകച്ചു.
ചായ പാത്രം കരിഞ്ഞ മണം വന്നപ്പോള്‍ അവള്‍ ചിന്തയില്‍ നിന്നും ഉണര്ന്നു .
അയ്യോ ഉണ്ണ്യേട്ട ന്‍ കുളിച്ചിട്ടു വരുമ്പോ ള്‍ എങ്ങനെ ചായ കൊടുക്കും. അവള്‍ തലയി ല്‍ കൈ വച്ച് ഇരുന്നു പോയി. അപ്പോള്‍ അതാ തൊട്ടു മുന്നില്‍ ഒരു കവ ര്‍ പാലും പിടിച്ചു രേവതി.
ഞാന്‍ നേരത്തെ വന്നു. ഇവിടുത്തെ വിശേഷം കണ്ടു വീട്ടില്‍ നിന്നും പാല്‍ എടുത്തു വന്നതാ.
``ആദ്യ ദിവസം നീ എന്തെ അപ്പുറത്തേക്ക് വന്നില്ല’’
അത് പിന്നെ വാക്കുകള്ക്കാ യി അവള്‍ തപ്പി തടഞ്ഞു. അപ്പോള്‍ രേവതി പറഞ്ഞു.
``നാണുവേട്ടന്‍ എല്ലാം പറഞ്ഞു. പക്ഷെ അതിലെ കഥാപാത്രം നീ ആണെന്ന് അറിഞ്ഞില്ല.’’
``ഞാന്‍ പറഞ്ഞിട്ടില്ലേ ആരേയും കൂടുതല്‍ സ്നേഹിക്കേം വേണ്ട ദ്രോഹിക്കേം വേണ്ട എന്ന്’’.
നിന്റെ പരോപകാരം നിനക്ക് വിന ആകും എന്ന് പണ്ടേ ഞാന്‍ പറഞ്ഞു തന്നിട്ടില്ലേ. ഇനി
നീ എന്നെ മാത്രം സഹായിച്ചോ. സ്നേഹിച്ചോ.
സ്നേഹ പൂര് വം അവ ള്‍ കൂടുകാരിയുടെ മറുകി ല്‍ തലോടിക്കൊണ്ട് പറഞ്ഞു.

No comments: