Thursday, March 12, 2015

വായനാമുറി


നാലാം ക്ലാസില്‍ ആണ്
`ബാഷ്പാഞ്ജലി’ കേട്ടത്.
അന്ന് ഒരുപാടു കരഞ്ഞു
`അമ്മയുടെ മണിക്കുട്ടനെ’ ഓര്ത്ത്
``വാഴക്കുല’’ കേട്ട് വേദനിച്ചത്‌
അഞ്ചാം ക്ലാസ്സില്‍ .........
വയലാര്‍ ``ആത്മാവില്‍ ഒരുക്കിയ ചിത’’
ഇന്നും കെട്ടടങ്ങിയിട്ടില്ല
``പൂതപ്പാട്ട്‌’’ കേട്ടപ്പോള്‍ അമ്മ തന്നെ
മുന്നില്‍ വന്നു നിന്ന പോലെ
പിന്നെയും കേട്ടു
ഭാരതീയം, അഗസ്ത്യ ഹൃദയം
നാറാണത്ത്‌ ഭ്രാന്തന്‍........
ഒടുവില്‍ കേട്ടത് ``ബാഗ്ദാദ്’’ ആണ്
പിന്നെ കേള്ക്കാന്‍ സമയം ഇല്ലാതായി
``ഓമനത്തിങ്കള്‍ കിടാവ്’’ വന്നു പോയത്
മോളെ ഉറക്കുമ്പോള്‍ ആണ്........
എത്ര കേട്ടിട്ടും
``മാമ്പഴ’’ മധുരവും ``വാഴക്കുല’’യുടെ
ധിക്കാരവും ``പൂതത്തിന്റെ ’’ തിരിച്ചറിവും
``ആത്മാവിലൊരു ചിത’’യുടെ നൊമ്പരവും
ഒന്ന് വേറെ തന്നെ
വായിച്ചതിനെക്കാള്‍ കേള്പ്പി ച്ചവരോടാണ്
നന്ദി കൂടുതല്‍ തോന്നാറ്
വാക്കുകള്‍ അതിന്റെ് അര്ഥം
അറിഞ്ഞു പറയുമ്പോള്‍
എത്ര സുഖമെന്നോ

No comments: