Sunday, March 15, 2015

പരോപകാരം




വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ രേണു അമ്മയെ ഓർമിപിച്ചു. `ഇന്നെങ്കിലും സമയത്ത് കൊണ്ട് എത്തിക്കണം.' അമ്മ തലകുലുക്കി. ഗേറ്റ് കടന്നു മുന്നാമത്തെ വീടിനു മുന്നില് എത്തിയതും ഒരു കൈ നീണ്ടു. മോൾ അമ്മയെ ഒന്ന് തോണ്ടി, അത് വക വയ്ക്കാതെ ലിഫ്റ്റ്‌ കൊടുത്തു അമ്മ. ഇട വഴിയിൽ നിന്ന് മെയിൻ റോഡിൽ കയറിയതേ ഉള്ളു, പ്ധും കൂടുകാരി റോഡിൽ. അവളെ കൊണ്ട് ആശുപത്രി ഒപിയ്ക്ക് മുന്നിൽ നിന്ന് ബാഗിൽ തപ്പി നോക്കി, ഫീസ്‌ അടക്കാനുള്ള പൈസ കയിൽ കിട്ട്യപ്പോൾ സമാധാനമായി. വാച്ചിൽ നോക്കിയപ്പോൾ 8 അകുന്നേ ഉള്ളൂ. ഡോക്ടറെ കാത്തിരിക്കുമ്പോൾ ക്ലാസ്സ്‌ തുടങ്ങല്ലേ എന്നായിരുന്നു അമ്മയുടെ പ്രാർഥന.
കൂട്ടുകാരിയുടെ വീട്ടിൽ വിളിച്ചിട്ട് ആരും എടുക്കുന്നില്ല. മരുന്ന് വച്ചു പുറത്തു ഇറങ്ങിയപ്പോൾ അവളുടെ അമ്മ വന്നു. വണ്ടിയിൽ കയറിയതിനും കയറ്റിയതിനും വയർ നിറയെ കിട്ടിയപ്പോൾ അമ്മ രേണുവിനെ പാളി നോക്കി. `അമ്മയുടെ പരോപകാരം നിറുത്തി എന്റെ കാര്യങ്ങൾ നോക്ക് ' എന്ന പതിവ് പല്ലവി ആ കണ്ണുകളിൽ അമ്മ വായിച്ചു.
``പോട്ടെ കഴിഞ്ഞ ആഴ്ചത്തെ വാരഫലം ഇതായിരുന്നു--ധന നഷ്ടം, മാനഹാനി.....'' രേണു പറഞ്ഞു നിറുത്തി. തന്റെ പതിവ് പല്ലവി എടുത്തു പ്രയോഗിച്ചു അവൾ പരിഹസിക്കയാണോ, അമ്മ സംശയിച്ചു.
സ്കൂൾ പടിക്കൽ വണ്ടി നിറുത്തിയപ്പോൾ രേണു ആത്മഗതം ചെയ്തു. ``രണ്ടു പീരീഡ്‌ കഴിഞ്ഞു കാണും. കേൾക്കാത്ത മട്ടിൽ അമ്മ പടി കയറി.

No comments: