Sunday, March 15, 2015

മിസ്ഡ് കാൾ




ഈ തവണ അവധിക്കു, അച്ഛന്റെ കൂടെ, അമേരിക്കൻ അമ്മാവനും മകനും വരും എന്ന്. അവനിട്ട് ഒരു പണി കൊടുക്കണം എന്ന് വിചാരിച്ചിട്ട് കുറെ ആയി. ചിറ്റ ടെ കണ്ടു പിടിത്തം ആണ്, ആ മലയാളം പറയാത്ത ജന്തു വിനെ ഇഷ്ടമല്ല എന്ന് എത്ര തവണ പറഞ്ഞു.
അവൻ കാരണമാ മലയാളം സാഹിത്യം വിട്ടു, ഈ എഞ്ചിനീയറിംഗ് കോളേജിൽ വന്നത്. ഒരിക്കലും വഴങ്ങാത്ത ഗ്രാഫിക്സും, ഷീറ്റ് മെറ്റൽ വർക്കും ആയി യുദ്ധം ചെയ്യേണ്ടി വന്നത്. അവിടെ ജോലി ശരി ആക്കാം എന്ന്. അച്ഛൻ പഴയ വിപ്ലവം വിട്ടു, വെടി നിർതലിൽ ആണ്.
അപ്പോൾ ആണ് അവൾ ഓർത്തത്, ഇന്നലെ ഏട്ടത്തി വിളിച്ചത്,
``സുമി, മോളുടെ പിറന്നാൾ ആണ്. അവധി അല്ലെ നീ വരണം. എതിരൊന്നും പറയണ്ട''.
മിസ്ഡ് കാൾ വഴി കിട്ടിയ കൂട്ടുകാർ ആണ്.
ഞാൻ വരുന്നു. അവൾ ഏടത്തിയെ വിളിച്ചു പറഞ്ഞു. എനിക്ക് അറിയാം ആയിരുന്നു, കുട്ടി വരുമെന്ന്.
മറു വശത്ത് പൊട്ടിച്ചിരി കേള്ക്കാം.
ഇത് വരെ അവിടെ താമസിച്ചിട്ടില്ല. രാവിലെ പോയി വൈകിട്ട് മടങ്ങും. തീരുമാനം തെറ്റായോ. അവൾ പല തവണ ചിന്തിച്ചു.
*********************************************************************************
``സുമി അവിടെ നിന്നോ ഞങ്ങൾ ഇതാ എത്തി''. ഏടത്തി പറഞ്ഞു
``ബാഗും തൂക്കി എങ്ങോട്ടാ''. ഒന്ന് രണ്ടു പൂവാലന്മാർ അടുത്ത് വന്നു. അവൾ വിരണ്ടു പോയി.
അപ്പോൾ ആണ് ഒരു കാര് വന്നു നിന്നത്. അവർ ആയിരിക്കണേ. അവൾ പ്രാർഥിച്ചു.
കാർ പോർച്ചിൽ ഇട്ടു അകത്തേക്ക് നടന്നപ്പോൾ വീട് ആകെ അലമ്കരിച്ചു ഇരിക്കുന്നു.
ഏട്ടന്റെ അമ്മയും അച്ഛനും വന്നിട്ടുണ്ട്.
അച്ഛാ ഇതാ അനുവിന്റെ കൂട്ടുകാരി. കൊച്ചു എഴുത്തുകാരി ആണ്.
അഞ്ജലി മോൾ ഷാളിൽ വലിച്ചു. അവളെ വാരി എടുത്ത്, കണ്ണെഴുതി, പൊട്ടു തൊടീച്ച്, സമയം പോയത് അറിയാതെ.
പതിവ് പോലെ ഏട്ടത്തി, ടെറസിൽ കൊണ്ട് പോയി മുല്ല മൊട്ടു അടര്തി തന്നു. അവിടെ ഇരുന്നു സന്ധ്യ കൂട് അനയുന്നതും നോക്കി.
അമ്മയെ ആണ് അവൾക്കു ഓര്മ വന്നത്. അവിടെയും ഇവിടെയും നക്ഷത്രങ്ങൾ. കണ്ണ് ചിമ്മുന്നു. ഇതിൽ അമ്മ കാണുമോ. അവൾ ചിന്തിച്ചു.
പണ്ട് അമ്മയുടെ മടിയിൽ ഇങ്ങനെ ആകാശം നോക്കി കിടക്കുന്നത്.
ഏട്ടൻ മോളെയും കൊണ്ട് മുകളിൽ വന്നു. അച്ഛനും അമ്മയും ഉള്ളത് കൊണ്ടാ ഞാൻ നിങ്ങളുടെ കൂടെ വരാത്തത്.
സാരമില്ല . ഞാൻ കൂട്ടുണ്ട്. ഏടത്തി പറഞ്ഞു.
അച്ഛൻ അമ്മ മാർ കിടന്ന മുറിയിൽ വല്ലാതെ സുരക്ഷിതത്വം തോന്നി അവൾക്കു. അമ്മയെ ഓര്ത് പോയി അവൾ.
അമേരിക്കൻ അമ്മാവന് ആദ്യമായി അവൾ നന്ദി പറഞ്ഞു.
**************************************************************************************
വെളുപ്പിന് പിറന്നാൾ കാരിയുടെ കരച്ചില കേട്ടാണ് സുമി ഉണര്ന്നത്. സുമിയെ കണ്ടപ്പോൾ മോൾ കയ്യിലേക്ക് എടുത്തു ചാടി. അവളെ ഒരുക്കി മുൻ വശത്ത് വന്നപ്പോൾ ഏട്ടൻ ഒരു ക്യാമറ കയ്യിൽ വച്ച് കൊടുത്തു.
അവളുടെ പല ഭാവങ്ങൾ പകർത്തുമ്പോൾ സുമി സ്വയം മറക്കുക ആയിരുന്നു.
``പഠിക്കാൻ ഉണ്ടെങ്കിലും ഒന്ന് വന്നു പോകരുതോ’’. ചിറ്റ ചീത്ത പറയുക ആവും.
എല്ലാം കേട്ട് അച്ഛമ്മ ഇരിക്കുന്നാവും.
അച്ഛൻ പേപ്പറിൽ മുഖം പൂഴ്ത്തി ഇരിക്കുക ആവും.
ഇലയിൽ ഊണ് കഴിക്കാൻ ഇരിക്കുമ്പോൾ അവൾ അമ്മയെ ഓർത്തു. ഓണത്തിന് നാട്ടിൽ വരുമ്പോൾ തറവാട്ടിലെ കുട്ടികളെല്ലാം കാണും. അപ്പോൾ മാത്രം ആണ് ഇലയിട്ടു ഉണ്ണുന്നത്. അവിടെ ഉണ്ടാകുന്ന ചില്ലറ അടിപിടികൾ. അമ്മ അമ്മായി മാരോടൊപ്പം വിലംബാൻ കൂടും. എല്ലാം ഓർമ്മകൾ ആയി.
വൈകിട്ട് വീണ്ടും സന്ധ്യയെ ടെറസിൽ വരവേറ്റു. നാളെ രാവിലെ പോകണം. മറ്റന്നാൾ ക്ലാസ്സ്‌ തുടങ്ങും. അതിനു മുൻപ് അസിനെമെന്റ്റ് ആരിൽ നിന്നെങ്കിലും കോപ്പി ചെയ്യണം.
ഹോസ്റ്റൽ മുറിയും അവിടുത്തെ പാവയ്ക്കാ കറിയും ഓർത്തപ്പോൾ ആ രാത്രി കഴിയരുതെ എന്ന് അവൾ പ്രാർഥിച്ചു.
അച്ഛനോട് യാത്ര പറഞ്ഞപ്പോൾ ഒരു പെൻ സെറ്റ്.
`എഴുതി തെളിയട്ടെ''.അച്ഛൻ തലയിൽ തൊട്ടു അനുഗ്രഹിച്ചു.
ഹോസ്റ്റൽ നു മുന്നില് ഇറങ്ങുമ്പോൾ മോൾ കരയാൻ തുടങ്ങി. അകന്നു പോകുന്ന ആ തേങ്ങൽ അവളിലും പടര്ന്നു കയറി.

No comments: