Monday, October 12, 2015

ഹൃത്തിൽ നീ വന്നാൽ 
വേണ്ട എനിക്ക് അച്യുതാ
അമ്പലവും വ്രത പൂജ
ധ്യാനാദിയും 
നിന്നെ ചിന്തിച്ഛ്, വെണ്ണയൂട്ടി, 
കൊഞ്ചിച്ച്, ഉറക്കി
നിർവൃതി അടയാല്ലോ

ഇക്കാലത്ത് സ്നേഹം
പാലു പോലെ ആണ്
കുറച്ചു സമയം കഴിഞ്ഞ്
പിരിഞ്ഞു പോകുന്നു
പാൽപ്പായസ മധുരമായ്
നീ ബാല്യത്തിൽ..........
കുറച്ചു ചെന്നപ്പോൾ 
കഥ കേൾക്കും കുട്ടിയായ്........
മാല കോർക്കാൻ കൂടിയപ്പോൾ 
നീ മനസ്സിൽ നിറഞ്ഞു

അത്താഴപ്പഷ്ണി തൻ പങ്കാം
അവൽ പ്പൊതി പുഞ്ചിരിയാലെ
വാങ്ങി.......
പടി പടിയായി ഉയർത്തി
ഇന്ന് ജീവിതത്തിലുടനീളം
പൗർണമി നിറച്ചു
അർഹിച്ചതിലും പല മടങ്ങ്
കനിഞ്ഞേകി
കൃഷ്ണയെപ്പോലെന്നെയും
കാത്തു നീ കണ്ണാ........

നേർവഴി

തിരക്ക് കുറഞ്ഞത് കൊണ്ടല്ല
ഈ വഴി തെരഞ്ഞെടുത്തത്
വേറൊന്നും അറിയാഞ്ഞ് ആണ്

ഇന്റര്‍വ്യൂ


അനിയത്തി നീ വന്നോ, നമ്മുടെ വിവേക് ഒക്കെ അവിടെ ആണ് ആദ്യം വര്ക്ക് ചെയ്തത്. പിന്നെയാണ് ഇവിടെ ഓഫീസില്‍ വന്നത്. അന്തരീക്ഷം ഒക്കെ കൊള്ളാം. 
വളര്ച്ചക്ക് നല്ല സ്കോപ് ഉണ്ട്. തുടര്‍ന്ന് പഠിക്കാം .........ഏട്ടന്റെ ലെറ്റര്‍ കിട്ടിയപ്പോള്‍ സമാധാനം ആയി.
ഇന്റര് വ്യു വിനു പോകുന്ന സ്ഥാപനത്തെ ക്കുറിച്ച് ഒരു ഏകദേശ ധാരണ നല്ലതാണല്ലോ.
പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു, പെട്ടി ഒരുക്കി ഞാന്‍ തയാറായി. അവിടെ നിന്ന് പോന്നിട്ട് രണ്ടു മാസം ആയതേ ഉള്ളൂ. ബാഗില്‍ നിന്ന് ഒന്നും മാറ്റിയിട്ടില്ല, എന്നും അങ്ങോട്ടും ഇങ്ങോട്ടും യാത്ര പോകുന്നത് കൊണ്ട് എല്ലാം യഥാ സ്ഥാനത്ത് തന്നെ ഉണ്ട്.
ഓഫീസില്‍ രണ്ടു ദിവസത്തെ ലീവ് കൊടുത്തു. തിരികെ വരേണ്ടി വരല്ലേ എന്ന് പ്രാര്ത്ഥന ആയിരുന്നു, അത്രയ്ക്ക് മടുത്തു പോയി അവിടുത്തെ സാഹചര്യങ്ങള്‍.
********************************************************************************************
കോളിംഗ് ബെല്ലില്‍ വിരല്‍ അമര്ത്തി ഞാന്‍ കാത്ത് നിന്നു.
അപ്പു ഝടുതിയില്‍ കോണി ഇറങ്ങി വന്നു.
എന്റെ കൂട്ടുകാരി `അനൂപ’ എന്ന ഞങ്ങളുടെ `അപ്പു’ അമ്മയായി വളര്ന്നി രിക്കുന്നു.
കുടുക്കുകള്‍ തെറ്റിച്ചാണ് അവള്‍ ഇട്ടിരിക്കുന്നത്. പണ്ടത്തെ അലസതയോക്കെ പോയി മറഞ്ഞിരിക്കുന്നു. സൗന്ദര്യം ഒന്ന് കൂടി കൂടിയിട്ടുണ്ട്. ഞാന്‍ അവളെ അടിമുടി ഉഴിഞ്ഞു അവളിലെ മാറ്റം നോക്കിക്കണ്ടു.
അമ്മയുടെ സാമീപ്യം നഷ്ടമായപ്പോള്‍ വീട്ടിനുള്ളില്‍ നിന്ന് വലിയ വായില്‍ നിലവിളി വന്നു. വാതില്‍ തുറന്നു തന്നിട്ട് വീണ്ടും അവള്‍ അകത്തേക്ക് ഓടിക്കയറി. മകളെ എടുത്തു തിരിച്ചു വന്നു. കുഞ്ഞൂണിനു കണ്ടതാണ്. മകളും ഒരു കൊച്ചു ചുന്ദരി തന്നെ.
വീട്ട് ജോലിയും കുഞ്ഞിനെ നോക്കലും ഒക്കെ ആയി `അപ്പു’ തിരക്കില്‍ ആണ്.
കുഞ്ഞു ഉറങ്ങിയപ്പോള്‍ ഏട്ടന് കഴിക്കാന്‍ വൈകിട്ട് പലഹാരം വരെ അവള്‍ ഉണ്ടാക്കി വച്ചിരിക്കുന്നു. അല്ലെങ്കിലും അവള്‍ പണ്ടേ ഒരു `പാചകറാണി’ തന്നെ ആണ്. തിങ്കളാഴ്ചകളില്‍ എന്നും അവളുടെ കൈപുണ്യം നുണഞ്ഞത് ഞാന്‍ ഓര്ത്തു.
മകളെ ഒക്കത്ത് എടുത്തു...... രണ്ടാളും അടുക്കളയിലേക്കു നടന്നു.
ചായ കുടിച്ചിരുന്നപ്പോള്‍ ഏട്ടന്റെ ഫോണ്‍ വന്നു. വിരുന്നുകാരി എത്തിയോ, സ്പെഷ്യല്‍ ആയി എന്ത് വാങ്ങണം എന്നറിയാന്‍.
``ഏട്ടന്‍ വേഗം വന്നാല്‍ മതി’’ ഞാന്‍ മറുപടി പറഞ്ഞു.
മകളെ കളി ഊഞ്ഞാലില്‍ ഇരുത്തി ആട്ടിയപ്പോള്‍ ഞാന്‍ കണ്ടു കഴിഞ്ഞ തവണ വന്നപ്പോള്‍ ഷോ കേസില്‍ വച്ച് പോയ കുപ്പിവളകള്‍.
അത് എന്നും ഒരു ഹോബി ആണ്, വള ഉപയോഗിച്ചില്ല എങ്കിലും എവിടെ കുപ്പിവള കണ്ടാലും വാങ്ങുക , പല കളര്‍ ഇട കലര്ത്തിഞ വക്കുമ്പോള്‍ ഉള്ള ഭംഗി നോക്കി ഇരിക്കുക. എത്ര വാങ്ങിയാലും അടുക്കിയാലും മടുക്കാതെ.
ഏട്ടന്‍ വന്നപ്പോള്‍ നേരം സന്ധ്യയായി. ടൌണില്‍ നിന്നും പഴുത്ത വാഴക്ക വറ്റല്‍, പിന്നെ സപ്പോട്ട അങ്ങനെ ഇഷ്ടപ്പെട്ട സാധനങ്ങളുടെ നീണ്ട നിര.
കിടക്കാന്‍ സമയം അപ്പു ഓര്മിപ്പിച്ചു, സര്ട്ടിഫിക്കറ്റ് എല്ലാം എടുത്തു വച്ച് നേരത്തെ കിടക്കു, രാവിലെ ഏട്ടന്‍ റെയില് വേ സ്റ്റേഷനില്‍ വിട്ടു തരും.
ബാഗ്‌ തുറന്നപ്പോള്‍ ആണ് ഒരു കവര്‍ ശ്രദ്ധിച്ചത്, ഇന്റര് വ്യു വിനു ഇടാന്‍ പുതിയ ഡ്രസ്സ്‌.
``ഈ അമ്മയുടെ ഒരു കാര്യം, ഇപ്പോള്‍ ഇതിന്റെ ആവശ്യം ഉ ഉണ്ടായിരുന്നോ. പാവം അമ്മ....... മകള്‍ ആദ്യമായി ജോലിക്ക് പോകുമ്പോള്‍ മോശം ആകേണ്ട എന്ന് ആയിരിക്കും.......’’
രാത്രി അല്പം പോലും ഉറങ്ങിയില്ല, ഓരോന്ന് ഓര്ത്തു കിടന്നു. ഇവിടെ ജോലി കിട്ടിയാല്‍ അമ്മയെക്കൂടെ കൊണ്ട് വരണം......ചെറിയ ഒരു വീട്.....പട്ടിക നീണ്ടതാണ് ....
രാവിലെ കട്ടന്ചായയും ആയി അപ്പു വന്നു വിളിച്ചപ്പോള്‍ ഞാന്‍ കുളി ഒക്കെ കഴിഞ്ഞിരിക്കുന്നു.
റെയില് വേ സ്റ്റേഷനില്‍ വിട്ടപ്പോള്‍ ഏട്ടന്‍ ഓര്മിപ്പിച്ചു, കിട്ടിയില്ലേലും കുഴപ്പം ഇല്ല വലിയ ടെന്ഷന്‍ ഒന്നും വേണ്ട. തല്ക്കാലം നാട്ടില്‍ ഒരു ജോലി ഉണ്ടല്ലോ.
ഇന്റര് വ്യു വെറും പ്രഹസനം ആണെന്നും, ആളെ എടുത്തിട്ടുള്ള ഓരോ ക്കളികള്‍ ആണെന്നും ആരോ പറയുന്ന കേട്ടു. അതാകും അവര്‍ ചോദിച്ചതൊക്കെ അദ്ധ്യാത്മികതയെപ്പറ്റി ആയിരുന്നു, ആശ്രമത്തിന്റെ കോളേജ് ആയതു കൊണ്ടെന്നു ഞാന്‍ സമാധാനിച്ചു.
മൂന്നു മണിക്ക് വീട്ടില്‍ വന്നപ്പോള്‍ ആണ് പത്രം ഞാന്‍ കാണുന്നത് നടന്‍ സുകുമാരന്‍ അന്തരിച്ചു. `അണിയാത്ത വളകള്‍’ അതിലെ കാമുകന്‍ എന്നും എനിക്ക് ഹരം ആയിരുന്നു. പിന്നെ `സര് വകലാശാല’യിലെ ആ അധ്യാപകനെ എന്നും വലിയ ഇഷ്ടം...... പോലീസ് ഓഫീസര്‍ ആയും വക്കീല്‍ ആയും തിളങ്ങിയ വേഷങ്ങള്‍. ഒരിക്കലും മലയാളിക്ക് മറക്കാന്‍ കഴിയാത്ത പ്രതിഭ.
വൈകിട്ട് ``കോട്ട മൈതാനത്തെ’ ഹനുമാന്‍ കോവിലില്‍ തൊഴാന്‍ പോയി. ഇരുന്നു ആണ് അവിടെ പൂജ നടത്തുന്നത്. ചെറിയ അമ്പലം ആണെങ്കിലും ഉദ്ദിഷ്ടകാര്യം നടക്കും എന്നാണ് വിശ്വാസം.
ഈ നാടിനെ മറക്കാന്‍ ഇവിടം വിട്ടു പോകാന്‍ ഇഷ്ടം ഇല്ലാത്തതു കൊണ്ടാണ് ഈ ജോലിക്ക് കൊടുത്തത്. അതല്ലാതെ വേറെ ഒന്നും എനിക്ക് പ്രാര്ത്ഥിക്കാന്‍ ഇല്ലായിരുന്നു.
എന്റെ ഉത്സാഹം ഇല്ലായ്മ അവരെയും വിഷമിപ്പിച്ചു.
`ഞങ്ങള്‍ രാവിലെ കണ്ടതാണ് സുകുമാരന്റെ കാര്യം, ഒരു ജോലിക്ക് വേണ്ടി പോകുമ്പോള്‍ ദുഃഖ വാര്ത്ത ‍ വേണ്ട എന്ന് ഏട്ടന്‍ പറഞ്ഞു’ അപ്പുവിന്റെ ക്ഷമാപണം.
രാത്രി വണ്ടിക്കു റെയില് വേ സ്റ്റേഷനില്‍ കാത്തിരുന്നപ്പോള്‍ ഞാന്‍ അറിഞ്ഞു എനിക്ക് നഷ്ടമാകുന്ന സ്നേഹക്കൂടിന്റെ സുരക്ഷിതത്വം.

ആശാഭവന്‍

ഇന്ന് പന്ത്രണ്ടാമത് രണ്ടാം ശനിയാഴ്ച. അതായതു ഞാന്‍ മീര ടീച്ചറിനെ കണ്ടിട്ട് ഒരു വര്ഷം തികയുന്നു. ടീച്ചര്‍ തിരിച്ചു പോയിട്ടുണ്ടാകുമോ? കഴിഞ്ഞ ഓണക്കാലത്തെ സംഭവങ്ങള്‍ ഇന്നലെ നടന്നത് പോലെ കണ്ണില്‍ നിന്ന് മായാതെ....
അന്ന് ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ ഓണം ആഘോഷിക്കാന്‍ ചെറുതായി അലങ്കരിച്ചിരിക്കുന്നു. ആദ്യം ഭജന്‍ അത് കഴിഞ്ഞു മധുരം വിളമ്പാം പിന്നീടു ഓണക്കോടി വിതരണം അങ്ങനെ ആയിരുന്നു തീരുമാനിച്ചത്.
ഗണപതി വന്ദനം തുടങ്ങി ഇടയ്ക്കു എവിടൊക്കെയോ ശബ്ദം നിലച്ചു പലര്‍ ചേര്ന്ന് മുഴുമിപ്പിച്ചു. പിന്നെ ഗുരുവന്ദനം പാടി തുടങ്ങി പകുതി ആയപ്പോള്‍ ശബ്ദം കിട്ടാതെ പുരുഷന്മാര്‍ വരെ കണ്ണുനീര്‍ ഒഴുക്കി......ഇടയില്‍ നിലച്ചു പോയ ഞങ്ങളുടെ പ്രാര്ത്ഥന. ആദ്യമായി ആണ് ഞങ്ങള്‍ ആശഭവനില്‍ എത്തുന്നത്.
കേള്വികക്കാര്‍ ഇതൊന്നും അറിയുന്നില്ലായിരുന്നു, അവര്‍ ചുറ്റും നിരത്തിയ പൊതിക്കെട്ടുകള്‍ നോക്കി ഇരിക്കയാണ്. ഞങ്ങള്‍ കൊണ്ട് പോയ മധുരം വിളമ്പിയപ്പോള്‍ അവര്‍ പാടി ``ദൈവ സ്നേഹം വര്ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ’’. അവിടെ അഴിഞ്ഞുവീണു പോയത് എന്റെ` ഒരിക്കലും തീരാത്ത ആര്‍ത്തിയോ? അതോ എന്ത് കിട്ടിയാലും തൃപ്തി ആകാത്ത മനസ്സോ?
``രാജി’’ എന്ന് പേര് എടുത്തു വിളിച്ചു കൊണ്ട് വന്നിട്ടാണോ മീര ടീച്ചര്‍ എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഏതോ ജന്മത്തിലെ ആത്മ മിത്രത്തെ പ്പോലെ ടീച്ചര്‍. കൃഷ്ണ സ്തുതിയില്‍ കണ്ണനെ കാത്തിരിക്കുന്ന മീര ആയി ഞങ്ങളുടെ മുന്നില്‍ പുനര്‍ജനിച്ചു.
ഷീജ പറഞ്ഞത് മൂന്നു മക്കളില്‍ തനിക്കു മാത്രം അച്ഛനും അമ്മയും നഷ്ടമായതാണ്. ഓണത്തിന് രണ്ടു ദിവസം നില്ക്കാന്‍ പോയിട്ട് പിറ്റേ ദിവസം രാവിലെ അമ്മ തിരികെ കൊണ്ട് വിട്ടിട്ടു പോയ സങ്കടം...... ``ഇത് കൂടെ ഉണ്ടെങ്കില്‍ ഒരിടത്തും പോകാന്‍ പറ്റില്ല സാറെ’’ അമ്മ അത് പറഞ്ഞപ്പോള്‍ കെയര്ടേടക്കര്‍ പോലും ചോദിച്ചു, രണ്ടു ദിവസം ഈ കുട്ടിയെ കൂടെ നിര്ത്താ ന്‍ നിങ്ങള്ക്ക് വയ്യ അല്ലെ. സമ്പാദ്യം എല്ലാം മറ്റു രണ്ടു പേരുടെ പേരില്‍ എഴുതി വൈക്കുകേം ചെയ്തിരിക്കുന്നു ആ അച്ഛനും അമ്മയും. എന്നിട്ടും ഷീജ പാടുന്നത് ദൈവ സ്നേഹത്തെ ക്കുറിച്ചാണ്.
മീര ടീച്ചറുടെ ഭര്ത്താ വ് ഏജീസ് ഓഫീസില്‍ വലിയ ഓഫീസര്‍ ആണ്. ടീച്ചറുടെ നിര്ബരന്ധം കൊണ്ട് മെന്റല്‍ ഹോസ്പിറ്റലില്‍ കൊണ്ട് വിട്ടിട്ടു തിരിഞ്ഞു നോക്കിയില്ല. ഏക മകനെ ക്കാണാന്‍ കൊതിയോടെ ഇരിക്കുമ്പോള്‍ ടീച്ചര്‍ പാടുന്നത് കൃഷ്ണ സ്തുതികളാണ്‌. ചരിത്രത്തിലെ മീരാബായിയെ ഓര്മ്മിുപ്പിച്ചു കൊണ്ട്......മകനെ ക്കാണാന്‍ നെഞ്ച് നീറി ക്കരയുന്ന ഒരു അമ്മ.
ജ്യോതിയുടെ വിടര്ന്ന കണ്ണുകള്‍ ആരുടെയും ശ്രദ്ധ പിടിച്ചു പറ്റും, ഏതാണ്ട് ഇരുപത്തഞ്ചു വയസ്സ് പ്രായം തോന്നും. ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ജീവിച്ച അവളെയും കുഞ്ഞിനേയും അനാഥരാക്കിക്കൊണ്ട് വീട്ടുകാര്ക്ക്ു ഒപ്പം പോയ കാമുകനെ തേടി അലയുന്ന സ്വപ്നം മയങ്ങുന്ന കടല്‍ ഇരമ്പുന്ന കണ്ണുകള്‍....ഇന്നും അയാളോട് അവള്ക്കു കടലോളം സ്നേഹം മാത്രം. കുഞ്ഞു ഇന്ന് ജ്യോതിയുടെ അമ്മയോടൊപ്പം.
അങ്ങനെ തൊണ്ണൂറോളം ആളുകള്‍....എഴുപതു പേര്ക്ക് കിട്ടുന്ന സര്ക്കാരിന്റെ തുച്ഛമായ ഗ്രാന്റ് വാങ്ങി ആഹാരവും വസ്ത്രവും ഇല്ലാതെ കഴിയുന്ന കാഴ്ച ഹൃദയ ഭേദകം തന്നെ.
അതിനു ശേഷം ഓരോ രണ്ടാം ശനിയാഴ്ചയും അവിയലിന് നുറുക്കുമ്പോള്‍ സാമ്പാറിന് മസാല ചേര്ക്കു മ്പോള്‍ ഒക്കെ ഒരു പ്രാര്ത്ഥരന മാത്രം, ഇത് കഴിക്കുന്ന ഒരാള്‍ എങ്കിലും സ്വന്തം വീടിന്റെു തണലില്‍ തിരിച്ചെത്തി എന്ന് കേള്ക്കനണേ. മനുഷ്യ മനസിനു കടുപ്പം കൂടിയത് കൊണ്ടോ എന്റെ പ്രാര്ത്ഥനനയ്ക്ക് തീവ്രത കുറഞ്ഞത്‌ കൊണ്ടോ അവരെ എല്ലാം വീണ്ടും കണ്ടു.
ഭക്ഷണം തയാറാക്കുമ്പോള്‍ പലപ്പോഴും കഥകള്‍ മേമ്പൊടി ആയി ഉണ്ടാകും. രാധ ചേച്ചിയും, സുശീല ടീച്ചറും ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും ------ഭഗവാന്‍ രാജസൂയത്തിനു പച്ചക്കറി നുറുക്കിയ കഥ, ധ്രുവന്റെ ഭക്തിയെ പ്പറ്റി, അജാമിളമോക്ഷത്തെ ക്കുറിച്ച്.
അങ്ങനെ കഥ പറഞ്ഞു തീരുമ്പോള്‍ ഭക്ഷണവും പുറത്തു കൊണ്ട് പോകാന്‍ മറ്റു പത്രങ്ങളില്‍ പകര്ന്നു കഴിഞ്ഞിട്ടുണ്ടാകും. ഒരു ശനിയാഴ്ച കഴിഞ്ഞു അടുത്ത മാസത്തേക്ക് കാത്തിരുപ്പ്. ഇന്ന് ഒരു വര്ഷിത്തിനു ശേഷം അവര്ക്ക് ഓണക്കോടിയും കൊണ്ട് ഞാന്‍ വീണ്ടും പോകുന്നു, എന്റെ ആരും അല്ലാത്ത പക്ഷെ ആരോക്കൊയോ ആയി തീര്ന്ന ആശാഭവനിലെ ബന്ധുക്കളുടെ അടുത്തേക്ക്.....

പുലിവാല്‍

പുലിവാല്‍
*************
പത്തു വര്ഷത്തെ നിയമ യുദ്ധം കഴിഞ്ഞാണ് മുത്തശ്ശിക്ക് ഭര്ത്താ വിന്റെ പേരില്‍ ബാങ്കില്‍ ഉണ്ടായിരുന്ന തുക കിട്ടിയത്. ഒന്പതു പേര്ക്ക് വീതം വച്ചപ്പോള്‍ മുപ്പതിമൂന്നായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്നു രൂപ അതില്‍ ബാക്കി കൂടി ചേര്ത്ത് മുപ്പത്തി അഞ്ചായിരം ആക്കി ബാങ്കില്‍ സ്ഥിര നിക്ഷേപം ഇട്ടു. അയലത്തെ ബാങ്ക് മാനേജര്‍ എല്ലാ സഹായവും ചെയ്തു കൊടുത്തു. അനന്തരാവകാശി ആരു എന്ന് ചോദിച്ചപ്പോള്‍ രണ്ടാമത് ആലോചിക്കാതെ മുത്തശ്ശി പറഞ്ഞു ``അനു’’.
``വീട്ടില്‍ എത്തിയപ്പോള്‍ മുത്തശ്ശി അനുവിനോട് പറഞ്ഞു നിന്റൊ പേരില്‍ കുറച്ചു പൈസ ഇട്ടിട്ടുണ്ട്’’.
``എന്തിനാ മുത്തശ്ശി എന്റെ പേരില്‍....മക്കള്‍ ഉണ്ടല്ലോ അവര്ക്ക് കൊടുക്കാന്‍ പാടില്ലേ’’.
``അവര്ക്ക് ഞാന്‍ വേറെ ഇട്ടിട്ടുണ്ട്’’.
``അത് ശരി ആവില്ലല്ലോ മുത്തശ്ശി, മക്കള്‍ അറിയുമ്പോള്‍....... എനിക്ക് അത് ബുദ്ധി മുട്ട് ആകും’’.
``ആരും അറിയില്ല. അത് നീ കുഞ്ചിക്ക് കൊടുക്കണം. എതിര് ഒന്നും പറയണ്ട’’.
ഇല്ല മുത്തശ്ശി അത് മാറ്റിയേ പറ്റൂ. എന്തെങ്കിലും കിട്ടാന്‍ അല്ല ഞാന്‍ ഇവിടെ വരുന്നത്. എന്റെത അമ്മയ്ക്ക് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. അത് മുത്തശ്ശിക്ക് വേണ്ടി ചെയ്യുന്നു അത്ര തന്നെ.
``ഏതു അമ്മ വളര്ത്തി യത്‌ ആണെങ്കിലും നല്ല മനസ്സ് ഉള്ളത് കൊണ്ട് ആണല്ലോ...... എന്നെ നോക്കാന്‍ ഇവിടെ നില്ക്കുസന്നത്. ഞാന്‍ ഇത്ര എങ്കിലും.......
``മുത്തശ്ശി അങ്ങനെ പറയല്ലേ എനിക്ക് ഇത്ര അല്ലേ ചെയ്യാന്‍ പറ്റുന്നുള്ളൂ എന്നാ സങ്കടം’’.
കുഞ്ചി നടന്നു തുടങ്ങുന്നേ ഉള്ളൂ. മുത്തശ്ശിയെ പിടിക്കാന്‍ ചെല്ലുമ്പോള്‍ കുഞ്ഞു തല അടിച്ചു താഴെ വീണു കിടക്കും. കുഞ്ഞിനെ പിടിക്കാന്‍ ചെന്നാല്‍ മുത്തശ്ശി താഴെ വീഴും അതായിരുന്നു അവിടത്തെ അവസ്ഥ.........
``പലിശ വരുന്ന തീയതി അടുപ്പിച്ചു എന്നെ വീട്ടിലേക്കു കൊണ്ട് പോയി അത് കയ്യില്‍ വാങ്ങുന്ന പിറ്റേ ദിവസം തിരികെ കൊണ്ട് വിടുന്ന അവര്ക്ക് ഇനി ഞാന്‍ കൊടുത്തിട്ട് വേണോ? ഓരോരുത്തര്ക്കും രണ്ടും മൂന്നും വീട് ഉണ്ട് അവിടെ എനിക്ക് മാത്രം താമസിക്കാന്‍ സ്ഥലം ഇല്ല. ഇനി ആര്ക്കും കൊടുക്കുന്നില്ല. നീ എടുത്തോ. ആരും അറിയാന്‍ പോകുന്നില്ല’’.
പക്ഷെ അത് അങ്ങനെ ഒന്നും തീരില്ല എന്ന് പഴയ അനുഭവം ഓര്ത്തപ്പോള്‍ അവള്ക്കു മനസ്സിലായി. പത്തു വര്ഷം നീണ്ടു നിന്ന ഒരു അടി കഴിഞ്ഞതേ ഉള്ളൂ.
താന്‍ ഇനിയും ഓടി ചാടി നടക്കും എന്ന കണക്കു കൂട്ടല്‍ തെറ്റിച്ചു കൊണ്ട് മുത്തശ്ശി കിടപ്പിലായി. ഡോക്ടര്‍ ആയുസ്സിനു ദൈര്ഘ്യം നിശ്ചയിച്ചു പറഞ്ഞു.
അനുവിന് പേടി ആയി തുടങ്ങി, അകന്ന ബന്ധമേ ഉള്ളൂ, പിന്നെ മനുഷ്യത്വം കൊണ്ട് വന്നു പോകുന്നതാണ്. തന്റെ പേരില്‍ നിക്ഷേപം ഉണ്ടെന്നു അറിഞ്ഞാല്‍ മക്കള്‍ കോടതി കയറ്റും.
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, അമ്മയുടെ സമ്പാദ്യം തിരഞ്ഞ മക്കള്‍ അത് കണ്ടു പിടിച്ചു, ഓടിപ്പോയി ആ രൂപ പിന്‍ വലിച്ചു അമ്മയുടെ കയ്യില്‍ കൊടുത്തു, എന്നിട്ട് പറഞ്ഞു, ``അമ്മയുടെ ചിലവിനാണ് ഇത് വല്ലതും വേണം എന്ന് തോന്നുന്നത് `ആ പെണ്ണിനോട്’ പറഞ്ഞു വാങ്ങിക്കഴിക്കണം’’. പിന്നെ അവര്‍ പറഞ്ഞത് ഒന്നും `തന്നെ’ അല്ല എന്ന് അവള്‍ കരുതി. മുത്തശ്ശിയെക്കാണാന്‍ വരുമ്പോള്‍ ഒക്കെ സദ്യ ഉണ്ട് യാത്ര പറഞ്ഞവര്‍ ഒരിക്കലും അങ്ങനെ ഒന്നും പറയില്ലല്ലോ......
അവര്‍ പോയപ്പോള്‍ മുത്തശ്ശി രൂപ ഒന്നാകെ അനുവിനെ ഏല്പിച്ചു.
``നീ സൂക്ഷിച്ചു വയ്ക്ക്. എന്റെ ചിലവുകള്ക്ക്ല ഇനി അധികം വേണ്ടി വരില്ല’’.
അവള്‍ സമ്മതിച്ചില്ല. രൂപ അമ്മമ്മയുടെ തലയണയുടെ അടിയില്‍ വച്ച് കൊടുത്തു.
ഡോക്ടര്‍ പറഞ്ഞത് സത്യമായി. ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍ കുടുംബക്കാര്‍ ഒത്തു കൂടിയ സമയം അവള്‍ രണ്ടു പൊതികള്‍ അവരുടെ
മുന്നില്‍ വച്ചു. ഒന്ന് മുത്തശ്ശി കൊടുത്ത മുപ്പത്തി അഞ്ചായിരത്തിനോട് ആ മാസത്തെ വാടക കൂടി ചേര്ത്ത് മുപ്പത്തി ആറായിരത്തി അഞ്ഞൂറ് രൂപ.
``ഇത് അമ്മയുടെ ശേഷക്രിയകള്ക്ക്ത എടുക്കാം’’. അവര്‍ തീരുമാനിച്ചു.
രണ്ടാമത്തെ പൊതി തുറന്നപ്പോള്‍ അമ്മമ്മയുടെ മാലയും കമ്മലും.
``ഇത് നീ തന്നെ വച്ചോ’’.
``എനിക്ക് എന്തിനാണ്’’.
``അമ്മയ്ക്ക് നിന്നെ വലിയ ഇഷ്ടമായിരുന്നു. നിനക്ക് തരണം എന്ന് പറഞ്ഞു ഒരിക്കല്‍’’.
അത് അവിടെ തന്നെ വച്ച് നിറയുന്ന കണ്ണുകള്‍ തുടച്ചു കൊണ്ട് അവള്‍ മുറ്റത്തെ ഇരുട്ടില്‍ മാറി നിന്നു. പിന്നെ എന്ത് സംഭവിച്ചു എന്നറിയാതെ.
പതിനാറ്‌ കഴിഞ്ഞു സ്വന്തം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആണ് അവള്‍ ഞെട്ടിക്കുന്ന ആ സത്യം അറിഞ്ഞത്, അന്ന് വച്ച ആ പൊതി—മാലയുടെയും കമ്മലിന്റെയും—അവള്‍ എടുത്തു എന്ന് ഒരു ജനസംസാരം ചുറ്റും നടക്കുന്നു. അവള്‍ പറഞ്ഞതൊന്നും ആരും കേട്ടില്ല, അങ്ങനെ മുത്തശ്ശിയെ ശുശ്രൂഷിക്കാന്‍ എത്തിയ കള്ളി ആയി അവള്‍ മുദ്ര കുത്തപ്പെട്ടു.
പിന്നെയും കുറെ വര്ഷം കഴിഞ്ഞപ്പോള്‍ അവള്‍ ആ സത്യം അറിഞ്ഞു, മുത്തശ്ശിയുടെ ഓര്മ്മ ക്കായി ഒരു മകള്‍ അത് സൂക്ഷിക്കുന്നു എന്ന്. ഒരിക്കല്‍ കുറ്റവാളി ആയി ചിത്രീകരിക്കപ്പെട്ടത് കൊണ്ടും പിന്നെ ആ കാര്യത്തില്‍ ഇടപെടില്ല എന്ന് തീരുമാനിച്ചത് കൊണ്ടും അവള്‍ ഒന്നും ആരോടും പറഞ്ഞില്ല.
അതോടെ അവള്ക്കു ഒരു കാര്യം ബോധ്യമായി, ആര്ക്കു വേണ്ടിയും ഒന്നും ചെയ്യരുത്, ചെയ്താല്‍ അവര്‍ സ്വന്തം മാനസിക നില അനുസരിച്ച് നമ്മളെ വിധിക്കും എന്ന വലിയ സത്യം......
അന്ന് ത്രേതായുഗത്തില്‍ വനവാസം കഴിഞ്ഞു വന്ന ശ്രീ രാമന് മുന്നില്‍ ഭരതന്‍ ഖജനാവിനെക്കുറിച്ച്-- സമ്പാദ്യമെല്ലാം പതിന്മടങ്ങായി സൂക്ഷിച്ചിട്ടുണ്ട് എന്ന്--വര്ണ്ണിക്കുന്ന ഒരു ഭാഗം ഉണ്ട്.
അത്ര ഒന്നും കഴിഞ്ഞില്ലെങ്കിലും തന്റെ കയ്യില്‍ കിട്ടിയതിനെ കൂടുതല്‍ ആക്കി തിരികെ കൊടുത്ത ആള്ക്ക് കലികാലത്ത് വേറെ എന്ത് കിട്ടാനാണ്‌......

ലക്ഷ്മി ഏടത്തി

ഞാന്‍ ചെല്ലുമ്പോള്‍ ലക്ഷ്മി ഏടത്തി മുന്‍വശത്ത് തന്നെ ഉണ്ടായിരുന്നു. ഏട്ടത്തി എന്നാണ് വിളിക്കുന്നത് എങ്കിലും എന്റെദ അമ്മയേക്കാള്‍ പ്രായം ഉണ്ടായിരുന്നു. എല്ലാവരും വിളിക്കുന്ന പോലെ ഞാന്‍ വിളിച്ചു എന്ന് മാത്രം.
എന്റെ കയ്യില്‍ പതിവ് സമ്മാനം കണ്ടപ്പോള്‍ എഴുന്നേല്പി ക്കാന്‍ ആംഗ്യം കാട്ടി. ഒരു പുസ്തകം. കുട്ടികള്ക്കു ള്ള കഥാ സമാഹാരം. ഏടത്തി പഞ്ചസാര ലെവല്‍ കൂടിയിട്ടു ആശുപത്രി വാസം കഴിഞ്ഞു വന്നേ ഉള്ളൂ. നേരത്തെ കുഞ്ഞുങ്ങള്ക്ക്ക ക്ലാസ്സ്‌ എടുക്കുമായിരുന്നു.
ഞാന്‍ പുസ്തകം തുറന്നു വായിച്ചു. ഒരു കുട്ടിയെ പ്പോലെ ഏടത്തി കേട്ടിരുന്നു. വായിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല, ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ മുഖം മ്ലാനമായി. ഇനി നാളെ ....ഞാന്‍ ഇറങ്ങി നടന്നു.
പുറത്തു വെയിലിനു ചൂട് ഏറുകയാണ്. കുട നിവര്ത്തി ഞാന്‍ നടന്നു. ഒരിക്കല്‍ ഏടത്തി യാണ് എനിക്ക് പാട്ടും കഥയും ഒക്കെ ആയി വിരസമായ ജീവിതത്തിനു ഒരു ലക്‌ഷ്യം കാണിച്ചു തന്നത്. അന്ന് ഞാന്‍ പുതിയ വീട്ടില്‍ വന്നിട്ട് മൂന്ന് വര്ഷം. മകളെ ചേര്ക്കാ ന്‍ നേഴ്സറി അന്വേഷിച്ചു ഇറങ്ങിയത്‌ ആയിരുന്നു. നല്ല ഒരെണ്ണം കണ്ടെത്താന്‍ കുറെ പാട് പെട്ടു.
അമ്പലത്തില്‍ വച്ച് ഏടത്തിയോട് വിവരം പറഞ്ഞു പിറ്റേ ദിവസം ഒരു നമ്പര്‍ തന്നിട്ട് അതില്‍ വിളിച്ചു നോക്കാന്‍ പറഞ്ഞു. പിന്നെ മോള്‍ അവിടെ ചേര്ന്നു. ലക്ഷ്മി ഏടത്തി അവിടെ വല്ലപ്പോഴും വന്നു പോകുമായിരുന്നു. വരുന്ന ദിവസം കുട്ടികള്ക്ക് പാട്ടും കഥയും പറഞ്ഞു കൊടുക്കും. തേജസ്സാര്ന്ന ആ മുഖം ഭഗവാനില്‍ ലയിച്ചു ഇരിക്കുന്നതു കാണണം.
ഒരിക്കല്‍ കട്ടിലില്‍ നിന്ന് രാത്രി താഴേക്ക്‌ ഇറങ്ങിയത്‌ ആണ്, തല കറങ്ങി താഴെ വീണു. പിന്നെ ആ ജീവിതവും മാറി മറിഞ്ഞു. വാക്കര്‍ ഉപയോഗിച്ച് നടക്കുന്ന ഏട്ടത്തിയെ രോഗങ്ങള്‍ ആക്രമിച്ചു തുടങ്ങി. ചികിത്സക്കൊപ്പം ഡോക്ടര്‍ പറഞ്ഞു ``അമ്മക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാന്‍ അവസരം’’ കൊടുക്കണം.
കോളേജ് വിട്ടു വന്നു വീട്ടു ജോലി, പിന്നെ പിറ്റേ ദിവസം കുട്ടികള്ക്ക് വേണ്ടി നോട്ട് തയാറാക്കല്‍, ഇതൊക്കെ ആയി മകള്‍ക്ക് ഒന്നിനും സമയം തികഞ്ഞില്ല. പുറത്തു പോകാത്ത മറ്റു മക്കളും ഒന്നിനും ശ്രമിച്ചില്ല. ഫലമോ, ശരീര ബലം കുറഞ്ഞു, വീട്ടിനു അകത്തു തന്നെ നടക്കാന്‍ സഹായം വേണം എന്ന അവസ്ഥ.
ഞാന്‍ കാണാന്‍ ചെന്നപ്പോള്‍ ഏടത്തി സങ്കടം പറഞ്ഞു, ഒരിടത്തും പോകാതെ ഇരുന്നു ശരീരം ചീര്ത്തു രോഗം കൂടിയത്.
വേനല്‍ അവധി ആണ്. എന്തെങ്കിലും ചെയ്യുന്നെങ്കില്‍ ഇപ്പോള്‍ ചെയ്യണം. ഞാന്‍ പിന്നെ ഓരോ ദിവസം ഓരോ സി ഡി ആയി ഏടത്തി യെ കേള്പ്പിച്ചു. നമ്മള്‍ ഒരുമിച്ചു ചേര്ന്ന് തയാറാക്കിയ നാടകങ്ങള്‍ നൃത്തങ്ങള്‍--പതിയെ ഏടത്തി യുടെ ശരീരം മരുന്നിനോട് നല്ലവണ്ണം പ്രതികരിച്ചു തുടങ്ങി. വല്ലപ്പോഴും ഒന്നു പുറത്തു നടക്കാന്‍ ഞാനും കൂടെപ്പോയി. കിതപ്പും തളര്ച്ചയും കുറഞ്ഞു വന്നു.
ദിവസങ്ങള്‍ പോകെ ഞാന്‍ ഒരു ദിവസം ഏടത്തി യെ പഴയ നേഴ്സറിയില്‍ കൊണ്ട് പോയി. കുട്ടികളോടൊപ്പം കഴിഞ്ഞപ്പോള്‍ ഏടത്തി പഴയ ആള്‍ ആകാന്‍ തുടങ്ങുക ആയിരുന്നു.
സ്കൂള്‍ തുറക്കുന്ന തലേ ദിവസം നിറകണ്ണ്കളോടെ ഏടത്തി പറഞ്ഞു, കട്ടിലില്‍ ഒരു മാംസ പിണ്ഡം ആകുമായിരുന്ന എന്നെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ട് വന്നത് നീയാണ്. എനിക്കും കരച്ചില്‍ വന്നു. ഏടത്തി ഇനി ഓടി നടക്കുമോ എന്ന് എനിക്കും സംശയം ഉണ്ടായിരുന്നു. എല്ലാം പുസ്തക വായനയുടെയും സംഗീതത്തിന്റെയും സദ്‌ ഫലങ്ങള്‍. പിന്നെ ഏടത്തി യുടെ പരമ ഭക്തിയും എല്ലാം എളുപ്പമാക്കി.

സമ്മാനം


അവള്‍ ഒന്നുകൂടി എണ്ണി നോക്കി, ഇരുപതു രൂപ. അഞ്ചു രൂപയുടെ കുറവ്. അതിനി എന്ന് ആവാനാണ്. അപ്പോഴേക്കും ആ രണ്ടു വശവും തുറക്കുന്ന ബോക്സ്‌ തീരുമല്ലോ. വിഷുവും കഴിഞ്ഞു. ഇനി ഉടനെ ഒന്നും കാശു കിട്ടില്ല.
ഇന്നലെയും കൂടി കടയില്‍ കയറി നോക്കി, വേഗം തീരുകയാണ്. ഓരോ ദിവസവും രണ്ടും മൂന്നും വച്ച് ചെലവായിപ്പോകും. ആലോചിച്ചപ്പോള്‍ സങ്കടം വന്നു. എന്നാണോ ഇനി ഇഷ്ടമുള്ളതൊക്കെ വാങ്ങാന്‍ കഴിയുക.
സുജിയേ എടീ സുജിയേ ..............
അമ്മ നീട്ടി വിളിക്കുന്നുണ്ട്. മുറ്റത്തു വീണ പുളി പെറുക്കി കൂട്ടാന്‍ ആകും. നാളെ മുതല്‍ പാറു അമ്മ വരും. എല്ലാവരും അതിനു ചുറ്റും ആയിരിക്കും. ഒരു വര്ഷലത്തേക്കു ആവശ്യത്തിനു പുളി കുത്തി ശേഖരിക്കുക. പഴയ പുളി തീര്ന്നഷപ്പോള്‍ ഒഴിച്ചെടുത്ത തേന്‍ അമ്മ എടുത്തു വച്ചിട്ടുണ്ട്. പല രോഗത്തിനും പറ്റിയ മരുന്ന് ആണത്.
അല്ലെങ്കിലും എന്തെങ്കിലും കേട്ട ഉടനെ ആശുപത്രിയില്‍ ഓടുന്ന സ്വഭാവം ഇവിടെ ഇല്ലല്ലോ. വലിയ മുറിവുകള്‍ വരെ സുഖപ്പെടുത്താന്‍ അമ്മമ്മക്ക് പ്രത്യേക കഴിവ് അല്ലേ. അന്ന് തിളച്ച വെള്ളം വീണു കാല് വെന്തപ്പോള്‍, എല്ലാവരും ഉപദേശിച്ചതാ ആശുപത്രിയില്‍ പോകാന്‍. ചുണ്ണാമ്പും വെളിച്ചെണ്ണയും ചേര്ത്ത് ഒരു പ്രയോഗം അല്ലായിരുന്നോ. എത്ര പെട്ടെന്നാണ് പാട് പോലും ഇല്ലാതെ അത് ഉണങ്ങിപ്പോയത്.
കത്തി കൊണ്ട് മുറിഞ്ഞാല്‍ വേറെ ആണ് ചികിത്സ—കടിച്ച പാമ്പിനെ ക്കൊണ്ട് വിഷം ഇറക്കുന്ന പോലെ—കത്തി ചൂടാക്കി മുറിവില്‍ വയ്ക്കുക.
നല്ല വേദന ആകുമെങ്കിലും അതൊരു ഡയതെര്മിായുടെ ഫലം ആണ് ചെയ്യുക. സ്കൂളില്‍ പഠിച്ചപ്പോള്‍ ആ പാഠഭാഗം പെട്ടെന്ന് മനസ്സിലായി. ചൂട് കൊണ്ട് മുറിവിന്റെആ വായ ആദ്യം ഒട്ടിപ്പിടിക്കും. പിന്നെ വേഗം കരിഞ്ഞു തുടങ്ങും. രണ്ടു ദിവസം കഴിഞ്ഞാല്‍ അങ്ങനെ ഉണ്ടായിരുന്നോ എന്ന് തോന്നിപ്പിച്ചു കൊണ്ട് അത് അപ്രത്യക്ഷമാകും.
ഈ അമ്മക്കെന്താ ജോലി ചെയ്യിക്കുമ്പോള്‍ കൂലി തന്നാല് എങ്കില്‍ ആ ബോക്സ്‌ വാങ്ങാന്‍ തുക എളുപ്പം ആയേനെ. അത് കൂടി ചോദിക്കാത്ത കുറവേ ഉള്ളൂ. പിറുപിറുത്തുകൊണ്ട്‌ അവള്‍ കോലായില്‍ ചെന്നു.
അവിടെ അതാ അപ്പുറത്തെ സരോജിനി ഏട്ടത്തി. രാവിലെ കടയില്‍ ചെന്ന് ബോക്സ്‌ നോക്കുന്നത് അവര്‍ കണ്ടിരുന്നു. അമ്മയോട് പറഞ്ഞു കൊടുക്കാന്‍ വന്നതാകും.
`ഇനി ഒന്നേ ഉള്ളൂ വേഗം വാങ്ങിച്ചോ’ എന്ന് കടക്കാരന്‍ പറഞ്ഞത് സരോജിനി ചേച്ചിയും കേട്ടതാണ്. തല കുനിഞ്ഞു പോയി.
നെഞ്ചിടിപ്പോടെ പുറത്തിറങ്ങുമ്പോള്‍ അതാ രാവിലെ കയ്യിലെടുത്തു ഓമനിച്ചു വച്ചിട്ട് വന്ന സാധനം മുന്നില്‍. അവള്ക്കു കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
അവള്ക്കു എന്റെ വക ചെറിയ ഒരു സമ്മാനം...... ഇരിക്കട്ടെ. അമ്മ അത് തിരികെ കൊടുക്കാന്‍ ഏറെ പണിപ്പെട്ടു. എന്നിട്ടും ചേച്ചി അത് കയ്യില്‍ വച്ച് തന്നിട്ട് നടന്നു അകന്നു. അവള്ക്കു സ്വര്ഗം. കിട്ടിയ സന്തോഷം ആയിരുന്നു, അപ്പോള്‍.

ദൈവത്തിനോട്.......



എല്ലാവര്ക്കും വേണ്ട വിഭവങ്ങള്‍ 
അവിടുന്ന് തന്നിട്ടുണ്ട്
അത് ഒരുപോലെ വിതരണം 
ചെയ്താല്‍ തന്നെ ആശ്രയിക്കുന്നവര്‍ 
കുറയും എന്ന് അങ്ങ് ഭയക്കുന്നുവോ?
അതോ അങ്ങും രാഷ്ട്രീയക്കാരെപ്പോലെ
ആകാന്‍ ശ്രമിക്കുന്നതോ?
എല്ലാം കര്മ്ഫലം, വിധി എന്ന് ചൊല്ലി
കണ്ണടച്ച് ഇരുട്ടാക്കാന്‍ വരട്ടെ
ആവശ്യത്തിനു മാത്രം നല്കിയാല്‍
ഇവിടെ സമ്പന്നനും ദരിദ്രനും കാണില്ല
അപ്പോള്‍ ഭണ്ഡാരം നിറയില്ല
എന്ന് അങ്ങ് കരുതുന്നുവോ?
ഈ ജന്മം ഓര്ക്കാന്‍ കഴിയാത്തവനു
കഴിഞ്ഞ ജന്മത്തിന്റെ കര്മ‍ഫലം
ഇപ്പോള്‍ കൊടുക്കുന്നത് ഉചിതമോ?
ചെയ്യുന്ന ജോലിക്ക് വരമ്പില്‍ കൂലി അതല്ലേ നല്ലത്?
അങ്ങയുടെ നീതി നിര്വവഹണത്തില്‍
എനിക്ക് വിശ്വാസമില്ല

ചിരഞീവി


ബസ് ഇറങ്ങി അവള്‍ വേച്ച് വേച്ച് നടന്നു. കാര്ന്നു തിന്നുന്ന വിശപ്പ്‌ കാലുകളെ പിന്നാക്കം വലിക്കുന്നു. ഈ ഭാഗത്തെവിടെയോ ആണ് താന്‍ അന്വേഷിക്കുന്ന വീട്.
ഇരുപതു വര്ഷം കൊണ്ട് റോഡിനു വല്ലാത്ത മാറ്റം. ഇടവഴി ഒക്കെ ടാര്‍ ചെയ്തു ഭംഗി ആക്കിയിരിക്കുന്നു. എങ്ങും മണിമാളികകള്‍ മാത്രം. അന്ന് ആ വീട് ആയിരുന്നു ഇവിടെ തല ഉയര്ത്തി നിന്നിരുന്നത്. ഇന്ന് പക്ഷെ തിരിച്ചറിയാന്‍ പറ്റാതെ കുറെ ഏറെ വീടുകള്‍.
വഴിയില്‍ കണ്ട പഴക്കച്ചവടക്കരനില്‍ നിന്ന് അവള്‍ ഒരു കിലോ ഓറഞ്ച് വാങ്ങി കുട്ടികള്ക്ക് കൊടുക്കാം. അവളുടെ മനസ്സില്‍ അപ്പോഴും അവിടുത്തെ കുട്ടികള്‍ മണ്ണപ്പം ചുട്ടു കളിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. അവര്‍ വളര്ന്നതും കോളേജ് വിദ്യാര്ഥികള്‍ ആയതും അവള്ക്ക് അറിയില്ലായിരുന്നു. കുറേ നാളായി ഒരു കട്ടിലിനു ചുറ്റും കറങ്ങിത്തിരിഞ്ഞ് കാലം അവള്‍ക്കു മുന്നില്‍ നിശ്ചലം ആണല്ലോ.........
അവിടെ തറ തുടയ്ക്കുന്ന ജോലി എങ്കിലും കിട്ടിയാല്‍ വീട്ടില്‍ രോഗി ആയി കിടക്കുന്ന കുട്ടികളുടെ അച്ഛന് മരുന്ന് വാങ്ങാന്‍ ഉള്ള കാശെങ്കിലും.............. അദ്ദേഹം എഴുന്നേറ്റു നടന്നാലേ അഷ്ടിക്കുള്ള വക കിട്ടൂ. മകനെ കൂടെ കൊണ്ട് നിറുത്തി പഠിപ്പിക്കാന്‍ പറ്റൂ. കണക്കു കൂട്ടലുകള്‍ നീണ്ടതാണ്........
പെട്ടെന്ന് ഒരു കാര്‍ അവളെ കടന്നു പോയി. കുറച്ചു ദൂരം ചെന്ന് ഒരു ഗേറ്റിനു മുന്നില്‍ നിന്നു.
ഈ മുഖം.......ഇത് പരിചയം ഉള്ളതാണല്ലോ. പെട്ടെന്ന് അവള്ക്കു ഓര്മ വന്നു കോളേജില്‍ തന്റെ തൊട്ട് അടുത്തിരുന്നു പഠിച്ച കൂട്ടുകാരന്‍. ഇന്ന് അവന്‍ ഒരുപാടു വളര്ന്നു സ്വന്തം സ്ഥാപനം ഒക്കെ ആയി...........താന്‍ അന്വേഷിച്ചു വന്ന ആളെ കണ്ട സന്തോഷത്തില്‍ അവള്‍ വേഗം നടന്നു. അവള്‍ നോക്കുമ്പോള്‍ വേറെയും ആള്ക്കാര്‍ അങ്ങോട്ട്‌ കയറുന്നുണ്ട്.
നേരിയ ഇരുട്ട് വീണു തുടങ്ങുന്നു. സാരി തലയില്‍ വലിച്ചിട്ടു അവള്‍ മുഖം ഒളിപ്പിക്കാന്‍ ശ്രമിച്ചു. ഗേറ്റിനു മുന്നില്‍ സെക്യൂരിറ്റി അവളെ തടഞ്ഞു. ``പഴയ പരിചയക്കാരി ആണ്. ഒരു ജോലി തരാം’’ എന്ന് പറഞ്ഞിരുന്നു. അവള്‍ ഒരു കള്ളം പറഞ്ഞു.
``ഇന്ന് തിരക്കാണ്---കുട്ടിയുടെ വിവാഹ നിശ്ചയം. പോയിട്ട് പിന്നീട് വരൂ’’. ഇത്രയും പറഞ്ഞു അയാള്‍ ഉള്ളിലേക്ക് നടന്നു. അപ്പോള്‍ അവള്‍ കണ്ടു........തന്നെ കഴിഞ്ഞു പോകുന്ന വാഹനങ്ങള്‍........പരിചയക്കാര്‍......... ഇരുട്ട് വീണു തുടങ്ങിയത് എത്ര ആശ്വാസമാണ്. ആരും തിരിച്ചറിയില്ല.
ഉള്ളില്‍ പാത്രം കിലുങ്ങുന്ന ഒച്ചയും ഫോട്ടോ എടുക്കുന്ന തിരക്കും......ആളും ബഹളവും. ``ഈ ആര്ഭാടം കുറച്ചിട്ട് എന്നെ പ്പോലുള്ള പാവങ്ങള്ക്ക് .........’’.
നോക്ക് കുത്തി ആകണ്ട എന്ന് നിശ്ചയിച്ചു അവള്‍ തിരിഞ്ഞു നടന്നു. തന്നെപ്പോലെ തന്നെ മുഷിഞ്ഞു തുടങ്ങിയ ആ സമ്മാനവും നെഞ്ചോടു ചേര്ത്ത് ........ ഇനി എന്ത് ചെയ്യണം എന്നോ ഏതു വാതിലില്‍ മുട്ടണം എന്നോ അറിയാതെ.......