Wednesday, December 31, 2014

തത്വചിന്ത

തത്വ ശാസ്ത്രത്തില്‍ മുഖം ഒളിപ്പിച്ചു ഞാന്‍
ഏറെ ദു:ഖിപ്പിച്ചവള്‍................
കുട്ടപ്പെടുതലിന്‍ വടി ഓങ്ങി
തീണ്ടാപ്പാട് അകലെ നിര്തിയോള്‍
അവളുടെ കഴിവുകള്‍ക്ക് നേരെ കണ്ണടക്കരുത്
എന്ന് കെഞ്ചി പ്പറഞ്ഞവള്‍
തത്വശാസ്ത്രം കൊണ്ട് ജീവിതം തിരിച്ചു കിട്ടില്ല എന്ന് ഓര്മിപ്പിച്ചവള്‍
ഈ നിമിഷം മാത്രമേ സ്വന്തം ആയുള്ളൂ
എന്ന്  തിരിച്ചറിവ് വന്നപ്പോഴേക്കും
രോഗത്തിന്‍ തത്വത്തിനു സ്വയം കീഴടങ്ങിയോള്‍
ഇന്ന്  ചുവരില്‍ ചില്ലുകൂട്ടില്‍.....
ഒരു ഏറ്റുപറച്ചിലും, ഒരു വര്‍ണ വിളക്കും
ഒരു പൂമാലയും  ഒരു ചന്ദനത്തിരിയും
നഷ്ടപ്പെട്ടത് തിരിച്ചു തരില്ല എന്ന്
വീണ്ടും ഓര്‍മ്മിപ്പിച്ചു .......
എന്നെ നോക്കി ചിരിച്ചു നിന്നു.....

ഫിലോസഫി പ്രൊഫസര്‍ ശ്രീകണ്ഠന്‍ സാര്‍ കടന്നു പോകുമ്പോള്‍ മനസിന്‌ വല്ലാത്ത കനം തോന്നും. പാവം സര്‍ ഒരു വീണ്ടു വിചാരം വന്നപ്പോള്‍ ഒറ്റപ്പെട്ടുപോയി

--വരം--

കണ്ണനെ കാണാനുള്ള കണ്ണ്
കണ്ണനെ കേൾക്കാനുള്ള കാത്
കണ്ണനെ തൊഴാനുള്ള കൈയ് 
കണ്ണനെ പാടാനുള്ള നാവ്
കണ്ണന്റെ ഗന്ധം അറിയാനുള്ള നാസിക
കണ്ണനെ അറിയാനുള്ള മനസ്
കണ്ണനെ കാണാൻ എത്താനുള്ള പാദം
കണ്ണനെ ഓർക്കാൻ മാത്രം വായന
മറ്റൊന്നും വേണ്ടാ വരം കണ്ണാ...............

--ഡെബിറ്റ് കാർഡ്‌--


മെഡിക്കൽ സ്റ്റോറിൽ നിന്നപ്പോൾ ആണ് ബസ്‌ വന്നു നിന്നത്, ബാക്കി പോലും വാങ്ങാൻ നില്കാതെ അതിൽ ചാടി ക്കേറി. ടിക്കെട്ടിനു പൈസ തിരഞ്ഞപ്പോൾ ആണ് രേണുവിന് മനസിലായത്, 50 പൈസ കുറവ്. രേണു മുന്നിലും പിന്നിലും നോക്കി. ആരും ഇല്ല പരിചയക്കാർ. അവൾ കണ്ടക്ടർ ആരെന്നു നോക്കി. ടിക്കറ്റ്‌ എടുക്കാൻ അയാൾ അടുത്തെത്തി. ഒരു നിവൃത്തിയില്ലാതെ അടുത്തിരുന്ന``ചേച്ചിയോട്'' 50 പൈസ ചോദിച്ചു. ചേച്ചി അടി മുടി ഒരു നോട്ടം കൊടുത്തു. ഇവൾ മാന്യമായി ഡ്രസ്സ്‌ ധരിച്ചു തെണ്ടുന്നോ. ജീൻസ്‌ , ടി-ഷർട്ട്‌ , കൂളിംഗ്‌ ഗ്ലാസ്‌ ചേച്ചി-- പറയാതെ പറഞ്ഞു.
കണ്ടുക്ടരോട് പറയാമെന്നു വച്ചാൽ നാളെ മുതൽ അയളുടെ ചവിട്ടി തിരുമലും, ദ്വയാർധവും സഹിക്കണ്ടെ. എന്നാണോ ഡെബിറ്റ് കാർഡ്‌, ബസ്‌ ടിക്കെടിനും ടോയ്ലെറ്റ് കൌണ്ടറിലും ഉപയോഗിക്കാനാവുക.
ആ സമയം ചേച്ചി അടുത്തിരിക്കുന്ന ആളിനോട്‌ പറയുന്നു, ``ടിക്കറ്റ്‌ ഞാൻ എടുക്കാം അവർ കണ്ടക്ടർക്ക് 10 രൂപ എടുത്തു കൊടുത്തു ``മറ്റേ ചേച്ചിക്കും' ടിക്കറ്റ്‌ എടുത്തു. രേണു വിചാരിച്ചു, ഇനി കോണ്ടുക്ടരിനെ തന്നെ ആശ്രയിക്കാം.
അപ്പോൾ അതാ ഒരു 50 പൈസ എന്നെ നോക്കി ഞെളിഞ്ഞു നില്ക്കുന്നു, അത് കയ്യിൽ വച്ചിട്ടു വീണ്ടും, ``ചേച്ചി' വീണ്ടും ഒരു നോട്ടം.
``ബാങ്കിൽ അൻപതിനായിരം ഉണ്ടെന്നു പറഞ്ഞിട്ടെന്താ 50 പൈസക്ക് അത് തന്നെ വേണ്ടേ.''-- പൈസ എന്നോട് ചോദിച്ചു. ഇതൊക്കെ തന്റെ പതിവ് പരിപാടി ആയതു കൊണ്ട് വീട്ടില് ഉള്ളവർ കേട്ടഭാവം കാണിച്ചില്ല, അപ്പോഴും രേണു ആലോചിക്ക ആയിരുന്നു, എന്നാണ് ഡെബിറ്റ് കാർഡ്‌......... എന്ന് .

ഗുണപാഠം


രാജാവ്‌ നാണുവിനെ വിളിച്ചു പറഞ്ഞു
പതിനഞ്ചു വീട് വച്ച് നല്കണം .
എല്ലാം ഒരു പോലെ ഇരിക്കണം.
നാണു പണി തുടങ്ങി.
ഒടുവിൽ വീടുകൾ കാണാൻ രാജാവ്‌ എത്തി.
ബാക്കി പതിനാല് വീടുകൾ പലർക്കായി ദാനം ചെയ്തു,
പതിനഞ്ചാമത്തെ വീടിന്റെ താക്കോൽ രാജാവ്‌ നാണുവിനു നല്കി.
അയാൾ തളർന്നു വീണു പോയി,
അവസാനത്തെ വീട് വച്ചപ്പോൾ
``ഇത് എങ്ങനേലും മതി'' എന്ന് കരുതിയ നിമിഷത്തെ അയാൾ ശപിച്ചു
താൻ എന്തൊക്കെ കള്ളത്തരങ്ങൾ കാണിച്ചു എന്നോർത്ത്
അയാൾ വിറച്ചു പോയി.
ഒന്നും പറയാനാകാതെ അയാൾ ചാവി വാങ്ങി.
ഇപ്പോൾ തല ഉണ്ട്, എന്തേലും പുറത്തു പറഞ്ഞാൽ ആ അലങ്കാരവും നഷ്ടമാകും.
``നന്മ ആയാലും തിന്മ ആയാലും കർമ്മ ഫലം നമ്മിലേക്ക്‌ തന്നെ വരും''
അമ്മ പറയാറുള്ളത് അയാൾ ഓർത്തു.
``ഏതു ജോലിയും ഒരേ ശ്രദ്ധയോടെ അവസാനം വരെ കൊണ്ട് പോകണം,
ചെറിയ അശ്രദ്ധ പോലും പാടില്ലെന്ന'' രണ്ടാമത്തെ ഉപദേശവും നാണു തിരിച്ചറിഞ്ഞു.

അമ്മ


ഇല്ല കുഞ്ഞേ നിന്നെ അമ്മ തല്ലില്ല മേലിൽ
എന്ന് നിരൂപിക്കും എന്നും മനസ്സിൽ
പക്ഷെ നിൻ നിർബന്ധം 
എന്നിൽ അക്ഷമ പടർത്തുമ്പോൾ,
എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ,
എന്റെ വിരലുകൾ നിൻ തുടയിൽ ചിത്രം വരക്കും
നീ ഒന്ന് കൂടി ഉച്ചത്തിൽ നിലവിളിക്കും ......
എന്റെ കണ്ണുകൾ നിരയന്നുണ്ട് , ഉളളിൽ ഉണരുന്ന തേങ്ങലുകൾ .... .
എന്റെ കുഞ്ഞേ നിനക്ക് അറിയില്ല ,
ഈ അമ്മ സഹിക്കുന്ന പീഡകൾ ,
കാശിന് വിലപേശി നമ്മെ പടിക്കു പുറത്താക്കി നിന്നച്ച്ചാൻ
കൊത്തിപ്പരിക്കാൻ കഴുകൻ കണ്ണുകൾ ചുറ്റിനും
ഭ്രാന്തി ആയി നടിച്ചു എന്ന് വരെ പിടിച്ചു നിൽക്കും , അറിയില്ല എനിക്ക്
ഈ തെരുവിൽ , വറ്റിനായ് , നായ് ക്കലോടൊപ്പം കടിപിടി കൂടുന്നു നാം
മൂന്നു നാളായി പട്ടിണി ആണ് അമ്മ ,
വിശന്നു വലയും നിൻ വിരലുകൾ എന്റെ നെഞ്ചിൽ പരതുമ്പോൾ .......
ഒഴിഞ്ഞ വയറുമായി നീ മയങ്ങുമ്പോൾ .......
ഈ കുരിരുട്ടുനോക്കി പകച്ചിരിക്കാൻ മാത്രം എൻ വിധി ....

ഉണ്ണി ക്കണ്ണൻ

നീല ചുരുൾ മുടി കെട്ടി വയ്ക്കാം
പിന്നതിൽ പീലിയും ചാർത്തി തരാം
നെറ്റിയിൽ കസ്തുരി തിലകം ചാർത്താം 
കണ്ണുകൾ മഷിയാലെ അലങ്കരിക്കാം
മഞ്ഞപ്പട്ടാട ഞൊരിഞ്ഞുടുക്കാം
കോലക്കുഴലും തിരുകി തരാം
തൃക്കയ്യിൽ വെണ്ണയും വച്ച് തരാം
ഓടി എത്തീട് നീ കണ്ണനുണ്ണി
കണ്ണ് കുഴഞ്ഞു ഞാൻ കാത്തിരിപ്പൂ ......

Wednesday, December 3, 2014

ജാരൻ



അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല. പറയുന്നത് വല്യേട്ടനാ , അപ്പോൾ!!!!. പത്തു കൊല്ലം മണലാരണ്യത്തിൽ പണി എടുത്തു മടങ്ങി വരേണ്ടായിരുന്നു.

അവൻ ഓരോന്ന്   ഓർത്തു വിഷമിച്ചു.

എന്തായാലും ഇങ്ങനെ വിട്ടാൽ പറ്റില്ല.

രാത്രി  ജോലിക്ക് പോകുമ്പോൾ കൊണ്ട് പോകുന്ന താക്കോൽ അവൻ ഭദ്രമായി ബാഗിൽ   വച്ചു. അവളുടെ ഉറക്കം പോകാതിരിക്കാൻ ചെയ്യുന്ന വിദ്യയാണ്--തിരികെ വരുമ്പോൾ ഉണർത്താതെ കതകു തുറന്നു കിടക്കാം.

പതിവ് പോലെ അവൻ വൈകിട്ട് ജോലിക്ക് പോയി, പകരത്തിനു ആളെ ഏർപ്പാടാക്കി വീട്ടിലേക്കു തിരിച്ചു.

കാർ കുറച്ചു മാറ്റി നിറുത്തി. ശബ്ദം ഇല്ലാതെ ഗേറ്റ് തുറന്നു. മുറിയിൽ കയറി കിടന്നു.

ഏട്ടൻ പറഞ്ഞത് ശരിയാ--സംസാരം കേൾക്കുന്നു--ഒച്ചയും ബഹളവും ഒക്കെ ഉണ്ട്.

അവൻ കാതോർത്തു കിടന്നു.

കുറെ കഴിഞ്ഞു എല്ലാം ശാന്തമായി. വാതിൽ തുറക്കുന്ന സ്വരം. അവൻ വീട്ടിനുള്ളിൽ വന്നു. അവൾ ആകെ തളർന്നു, അടുക്കള ലക്ഷ്യമാക്കി പോകുന്നു, കോപത്തോടെ അവൻ മുറിക്കുള്ളിൽ കടന്നു.

അതാ അവിടെ പ്രാണന് വേണ്ടി പിടയുന്ന ഒരു മാർ``ജാരൻ''.