ഈ
മീനൊക്കെ വിറ്റു തീർത്തിട്ടു വേണം മോന്റെ അടുത്തെത്താൻ. വെളുപ്പിന്
വഞ്ചി അടുക്കുന്നതും നോക്കി ഉറക്കം തൂങ്ങി വീണപ്പോൾ വന്നൊരു സ്വപ്നം, മോൻ
അമ്മച്ചി എന്ന് വിളിച്ചതായി. വെളുപ്പിനുള്ള സ്വപ്‌നങ്ങൾ ഫലിക്കുമെന്നാ
തുറക്കാർ പറയുന്നത്. അവനു എന്നെ കാണണം എന്ന് ഉണ്ടെങ്കിലോ. അല്ലേലും മഴ
തുടങ്ങിയപ്പോൾ മുതൽ ആധിയാ, എപ്പോഴാണ് ഒക്കെ കടലമ്മ കൊണ്ട് പോണത് എന്ന് പറയാനാവില്ല. അമ്മ തരുന്നതൊക്കെ വർഷാവർഷം എടുക്കുകയും ചെയ്യും.
പത്താം ക്ലാസ്സ് പഠിക്കണം എന്ന് എന്ത് ആഗ്രഹമായിരുന്നു, അപ്പൻ
സമ്മതിച്ചില്ല, അപ്പന്റെ തന്നെ പ്രായം ഉള്ള ആൾ. വെറുപ്പായിരുന്നു, കള്ളും
കുടിച്ചു ആടി ആടി ഉള്ള വരവ്. പിന്നെ മോൻ പിറന്നു. അവനെ കുറിച്ചുള്ള
സ്വപ്‌നങ്ങൾ. ആദ്യമൊക്കെ പട്ടിണി സഹിച്ചു, കൊണ്ട് വരണതും കാത്തിരുന്നു.
പിന്നെ അടുത്ത കുടിയിലെ സെലിന്റെ കൂടെ പണിക്കു പോയി തുടങ്ങി. ഓരോതവണ കടൽ
ഏറും ബോഴും പുസ്തകങ്ങള വെള്ളത്തിൽ, മോന്റെ സങ്കടം കണ്ടു മഠത്തിലെ അൽഫോൻസ്
സിറ്റരാ പറഞ്ഞത്, മോനെ അവിടെ അനാഥാലയത്തിൽ ചേർക്കാൻ. ആദ്യമൊക്കെ എന്ത്
വിഷമം ആയിരുന്നെന്നോ രണ്ടാൾക്കും. അമ്മച്ചി പറഞ്ഞു, ഇപ്പോൾ കുറച്ചു
സഹിച്ചാൽ അവനു നല്ല ഒരു ഭാവി ഉണ്ടെന്നു.
നാലു ചുവർ ഉള്ള വീട്
എന്നും സ്വപ്നം ആയിരുന്നു. പിന്നെ എന്തും സഹിക്കാൻ തയാറായി, മനസ്. അങ്ങൊരു
മാത്രം ഇപ്പോഴും മോനെ പറ്റി പതം പറഞ്ഞു കരയും. കെട്ട് വിടുമ്പോൾ ഒക്കെ
മറക്കും. പരാക്രമം സഹിക്കാൻ വയ്യാതെ ആണ് മടത്തിലേക്ക് വീണ്ടുംചെന്നത്,
അമ്മച്ചി ഒരു പൊടി തന്നു, വെള്ളത്തിൽ ചേർത്ത് കുടിച്ചാൽ കുടി യൊക്കെ
നിർത്തും എന്നാ പറഞ്ഞത്. മോൻ പഠിച്ചു മിടുക്കനായി വരുമ്പോൾ, ഒരു കൊച്ചു കൂര
വയ്ക്കാൻ ചെട്ടിയാരോട് ഒരു ചിട്ടിക്കു ചേർന്നു, അത് വീഴുമ്പോൾ, കുറച്ചു
പൈസ കൂടി ചോദിക്കണം, എന്നിട്ട് അച്ഛനും, അമ്മയും, മോനും ചേർന്നു ഒരു കൊച്ചു
ജീവിതം ....