Monday, October 12, 2015

ആശാഭവന്‍

ഇന്ന് പന്ത്രണ്ടാമത് രണ്ടാം ശനിയാഴ്ച. അതായതു ഞാന്‍ മീര ടീച്ചറിനെ കണ്ടിട്ട് ഒരു വര്ഷം തികയുന്നു. ടീച്ചര്‍ തിരിച്ചു പോയിട്ടുണ്ടാകുമോ? കഴിഞ്ഞ ഓണക്കാലത്തെ സംഭവങ്ങള്‍ ഇന്നലെ നടന്നത് പോലെ കണ്ണില്‍ നിന്ന് മായാതെ....
അന്ന് ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ ഓണം ആഘോഷിക്കാന്‍ ചെറുതായി അലങ്കരിച്ചിരിക്കുന്നു. ആദ്യം ഭജന്‍ അത് കഴിഞ്ഞു മധുരം വിളമ്പാം പിന്നീടു ഓണക്കോടി വിതരണം അങ്ങനെ ആയിരുന്നു തീരുമാനിച്ചത്.
ഗണപതി വന്ദനം തുടങ്ങി ഇടയ്ക്കു എവിടൊക്കെയോ ശബ്ദം നിലച്ചു പലര്‍ ചേര്ന്ന് മുഴുമിപ്പിച്ചു. പിന്നെ ഗുരുവന്ദനം പാടി തുടങ്ങി പകുതി ആയപ്പോള്‍ ശബ്ദം കിട്ടാതെ പുരുഷന്മാര്‍ വരെ കണ്ണുനീര്‍ ഒഴുക്കി......ഇടയില്‍ നിലച്ചു പോയ ഞങ്ങളുടെ പ്രാര്ത്ഥന. ആദ്യമായി ആണ് ഞങ്ങള്‍ ആശഭവനില്‍ എത്തുന്നത്.
കേള്വികക്കാര്‍ ഇതൊന്നും അറിയുന്നില്ലായിരുന്നു, അവര്‍ ചുറ്റും നിരത്തിയ പൊതിക്കെട്ടുകള്‍ നോക്കി ഇരിക്കയാണ്. ഞങ്ങള്‍ കൊണ്ട് പോയ മധുരം വിളമ്പിയപ്പോള്‍ അവര്‍ പാടി ``ദൈവ സ്നേഹം വര്ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ’’. അവിടെ അഴിഞ്ഞുവീണു പോയത് എന്റെ` ഒരിക്കലും തീരാത്ത ആര്‍ത്തിയോ? അതോ എന്ത് കിട്ടിയാലും തൃപ്തി ആകാത്ത മനസ്സോ?
``രാജി’’ എന്ന് പേര് എടുത്തു വിളിച്ചു കൊണ്ട് വന്നിട്ടാണോ മീര ടീച്ചര്‍ എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഏതോ ജന്മത്തിലെ ആത്മ മിത്രത്തെ പ്പോലെ ടീച്ചര്‍. കൃഷ്ണ സ്തുതിയില്‍ കണ്ണനെ കാത്തിരിക്കുന്ന മീര ആയി ഞങ്ങളുടെ മുന്നില്‍ പുനര്‍ജനിച്ചു.
ഷീജ പറഞ്ഞത് മൂന്നു മക്കളില്‍ തനിക്കു മാത്രം അച്ഛനും അമ്മയും നഷ്ടമായതാണ്. ഓണത്തിന് രണ്ടു ദിവസം നില്ക്കാന്‍ പോയിട്ട് പിറ്റേ ദിവസം രാവിലെ അമ്മ തിരികെ കൊണ്ട് വിട്ടിട്ടു പോയ സങ്കടം...... ``ഇത് കൂടെ ഉണ്ടെങ്കില്‍ ഒരിടത്തും പോകാന്‍ പറ്റില്ല സാറെ’’ അമ്മ അത് പറഞ്ഞപ്പോള്‍ കെയര്ടേടക്കര്‍ പോലും ചോദിച്ചു, രണ്ടു ദിവസം ഈ കുട്ടിയെ കൂടെ നിര്ത്താ ന്‍ നിങ്ങള്ക്ക് വയ്യ അല്ലെ. സമ്പാദ്യം എല്ലാം മറ്റു രണ്ടു പേരുടെ പേരില്‍ എഴുതി വൈക്കുകേം ചെയ്തിരിക്കുന്നു ആ അച്ഛനും അമ്മയും. എന്നിട്ടും ഷീജ പാടുന്നത് ദൈവ സ്നേഹത്തെ ക്കുറിച്ചാണ്.
മീര ടീച്ചറുടെ ഭര്ത്താ വ് ഏജീസ് ഓഫീസില്‍ വലിയ ഓഫീസര്‍ ആണ്. ടീച്ചറുടെ നിര്ബരന്ധം കൊണ്ട് മെന്റല്‍ ഹോസ്പിറ്റലില്‍ കൊണ്ട് വിട്ടിട്ടു തിരിഞ്ഞു നോക്കിയില്ല. ഏക മകനെ ക്കാണാന്‍ കൊതിയോടെ ഇരിക്കുമ്പോള്‍ ടീച്ചര്‍ പാടുന്നത് കൃഷ്ണ സ്തുതികളാണ്‌. ചരിത്രത്തിലെ മീരാബായിയെ ഓര്മ്മിുപ്പിച്ചു കൊണ്ട്......മകനെ ക്കാണാന്‍ നെഞ്ച് നീറി ക്കരയുന്ന ഒരു അമ്മ.
ജ്യോതിയുടെ വിടര്ന്ന കണ്ണുകള്‍ ആരുടെയും ശ്രദ്ധ പിടിച്ചു പറ്റും, ഏതാണ്ട് ഇരുപത്തഞ്ചു വയസ്സ് പ്രായം തോന്നും. ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ജീവിച്ച അവളെയും കുഞ്ഞിനേയും അനാഥരാക്കിക്കൊണ്ട് വീട്ടുകാര്ക്ക്ു ഒപ്പം പോയ കാമുകനെ തേടി അലയുന്ന സ്വപ്നം മയങ്ങുന്ന കടല്‍ ഇരമ്പുന്ന കണ്ണുകള്‍....ഇന്നും അയാളോട് അവള്ക്കു കടലോളം സ്നേഹം മാത്രം. കുഞ്ഞു ഇന്ന് ജ്യോതിയുടെ അമ്മയോടൊപ്പം.
അങ്ങനെ തൊണ്ണൂറോളം ആളുകള്‍....എഴുപതു പേര്ക്ക് കിട്ടുന്ന സര്ക്കാരിന്റെ തുച്ഛമായ ഗ്രാന്റ് വാങ്ങി ആഹാരവും വസ്ത്രവും ഇല്ലാതെ കഴിയുന്ന കാഴ്ച ഹൃദയ ഭേദകം തന്നെ.
അതിനു ശേഷം ഓരോ രണ്ടാം ശനിയാഴ്ചയും അവിയലിന് നുറുക്കുമ്പോള്‍ സാമ്പാറിന് മസാല ചേര്ക്കു മ്പോള്‍ ഒക്കെ ഒരു പ്രാര്ത്ഥരന മാത്രം, ഇത് കഴിക്കുന്ന ഒരാള്‍ എങ്കിലും സ്വന്തം വീടിന്റെു തണലില്‍ തിരിച്ചെത്തി എന്ന് കേള്ക്കനണേ. മനുഷ്യ മനസിനു കടുപ്പം കൂടിയത് കൊണ്ടോ എന്റെ പ്രാര്ത്ഥനനയ്ക്ക് തീവ്രത കുറഞ്ഞത്‌ കൊണ്ടോ അവരെ എല്ലാം വീണ്ടും കണ്ടു.
ഭക്ഷണം തയാറാക്കുമ്പോള്‍ പലപ്പോഴും കഥകള്‍ മേമ്പൊടി ആയി ഉണ്ടാകും. രാധ ചേച്ചിയും, സുശീല ടീച്ചറും ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും ------ഭഗവാന്‍ രാജസൂയത്തിനു പച്ചക്കറി നുറുക്കിയ കഥ, ധ്രുവന്റെ ഭക്തിയെ പ്പറ്റി, അജാമിളമോക്ഷത്തെ ക്കുറിച്ച്.
അങ്ങനെ കഥ പറഞ്ഞു തീരുമ്പോള്‍ ഭക്ഷണവും പുറത്തു കൊണ്ട് പോകാന്‍ മറ്റു പത്രങ്ങളില്‍ പകര്ന്നു കഴിഞ്ഞിട്ടുണ്ടാകും. ഒരു ശനിയാഴ്ച കഴിഞ്ഞു അടുത്ത മാസത്തേക്ക് കാത്തിരുപ്പ്. ഇന്ന് ഒരു വര്ഷിത്തിനു ശേഷം അവര്ക്ക് ഓണക്കോടിയും കൊണ്ട് ഞാന്‍ വീണ്ടും പോകുന്നു, എന്റെ ആരും അല്ലാത്ത പക്ഷെ ആരോക്കൊയോ ആയി തീര്ന്ന ആശാഭവനിലെ ബന്ധുക്കളുടെ അടുത്തേക്ക്.....

No comments: