Sunday, March 15, 2015

മാവു മുത്തശ്ശൻ





അന്ന് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ വെക്കേഷൻ ഒരു ആഘോഷം ആയിരുന്നു. ഒരു മുത്തശ്ശൻ മാവും അതോടൊപ്പം ചേർന്ന് ഒരു മുത്തശ്ശി മാവും ഉണ്ടായിരുന്നു. മാവിൽ നിന്ന് പൊഴിയുന്ന മാങ്ങാ എടുത്തു കൂട്ടുന്നതായിരുന്നു പ്രധാന വിനോദം. രണ്ടാൾ വണ്ണം ഉള്ള മാവിൽ കയറാൻ അധികം ആളെ കിട്ടാറില്ല. പിന്നെ ഉറുമ്പിന്റെ ശല്യവും. ആരും ആക്രമിക്കാതെ മാങ്ങയെ കാത്തു. എല്ലാം പാകമായി എന്ന് തോന്നുമ്പോൾ ഒരാളെ കയറ്റി ഒരുമിച്ചു എല്ലാം പറിച്ചെടുക്കും. ഒരു ഗ്രാമത്തിന്റെ എല്ലാ ലാളിത്യവും ഉണ്ടായിരുന്നത് കൊണ്ട് അന്ന് കച്ചവട മനോഭാവം ഇല്ല. ഒരു വീട്ടില് ഉണ്ടാകുന്ന വസ്തുക്കൾ പങ്കിട്ടെടുക്കയാണ് ചെയ്തിരുന്നത്.
അങ്ങനെ ഇരിക്കെ ഒരു ദിവസം അച്ഛനും അമ്മയും തര്ക്കിക്കുന്ന കേട്ട് ശ്രദ്ധിച്ചപ്പോൾ മാവു മുറിക്കുന്ന കാര്യം ആണ്. റോഡിലേക്ക് വളര്ന്നു ശല്യം ചെയ്യുന്നു എന്ന് ആർക്കോ പരാതി, അമ്മ എത്ര എതിർത്തിട്ടും മാവിന്റെ കടക്കൽ കത്തി വീണു. ഓരോ ശിഖരം വീഴുമ്പോൾ അമ്മയുടെ കണ്ണിൽ നിന്ന് കണ്ണീർ ധാരധാര ആയി ഒഴുകി. എനിക്ക് സന്തോഷമായി. മാങ്ങാ പറിച്ചു
എടുത്താൽ, പിന്നെ അയൽക്കാർക്ക് കൊണ്ട് കൊടുക്കുന്ന പതിവ് ജോലി ചെയ്യണ്ടല്ലോ. അന്നത്തെ പൊട്ടത്തരം. മുത്തശ്ശൻ പോയതോടെ ഉറുമ്പിൻ കൂട്ടം വേറെ മരത്തിലേക്ക് ചേക്കേറി. മുറ്റം നിറയെ വെയിലും ചുടും നിറഞ്ഞു. വേനല്കാലത്ത് ഉരുകി ഒലിച്ചു കളിച്ചപ്പോൾ ആണ് അമ്മ മാവു മുറിക്കുന്നത് എതിർത്തതിൻറെ കാരണം മനസിലായത്. ഇപ്പോഴും ഓരോ മാമ്പഴ ക്കാലവും കടന്നു പോകുമ്പോൾ ഹൃദയ വേദനയോടെ അന്നത്തെ വേനൽ ക്കാല വിനോദങ്ങൾ ഓർക്കാനേ കഴിയുന്നുള്ളൂ......

No comments: