Sunday, March 15, 2015

മുരളി


കാട്ടിലെ പാഴ് മുളം തണ്ടായിരുന്നു ഞാൻ
അന്നൊരു നാൾ മഴുവേന്തി എത്തി എൻ ഘാതകൻ 
മുറിച്ചു എറിഞ്ഞെൻ തായ്‌ വേര്
മണ്ണിൽ ഒളിച്ചു കിടന്നു ഞാൻ
അത് വഴി വന്നൊരു സഞ്ചാരി കണ്ടെടുത്തു എന്നെ
ശാപ മോക്ഷം ആയെന്നു ആശ്വസിച്ചു ഞാൻ
എനിക്ക് തെറ്റിയോ!!!
കത്തുന്ന കാരിരുംബാൽ തുളച്ചു എൻ ദേഹം
ഹൃദയം നുറുങ്ങുന്ന വേദന യോടെ ഞാൻ കരഞ്ഞു
ആരും കേൾക്കാതെ പോയ എൻ തേങ്ങലുകൾ
പതിയെ ഞാൻ കരയാതിരിക്കാൻ പഠിച്ചു,
എന്റെ വേദനകൾ മറക്കാനും.
ഒരു നാൾ സഞ്ചാരി കയ്യിൽ എടുത്തു ഓമനിച്ചു
ചുണ്ടോടു ചേർത്തു എന്നെ,
അതിശയിച്ചു ഞാൻ എന്നിൽ നിന്ന് 
ഉയർന്ന സ്വർഗീയ നാദം കേൾക്കേ
അങ്ങനെ എന്റെ നിശബ്ദ വേദനകൾ എന്നെ 
``കണ്ണന്റെ'' കരത്തിൽ എത്തിച്ചു,
ഞാൻ ``മുരളി'' എന്ന് പേര് നേടി.

No comments: