Thursday, January 29, 2015

മോഹം



സ്വയം ശപിച്ചിരുന്നു എന്‍ പാഴ് ജന്മത്തെ
നിന്നമ്മ കൈ പിടിക്കും വരെ 
മാഞ്ഞു പോയോരെന്‍ വര്ണ കാഴ്ചകള്‍ 
വാക്കുകളിലൂടവള്‍ തിരിച്ചു തന്നു
ഊന്നുവടി ആയവള്‍ കൂടെ നിന്നു
അന്ന് ലോകം ഉറങ്ങുന്ന നേരം
മാനത്ത് അമ്പിളി ഉദിച്ചു നില്ക്കെ
എന്‍ സ്വപ്നക്കൂട്ടി ല്‍ മറ്റൊരു
പൗര്ണമിയായി ഉദിച്ചോരെന്‍ കുരുന്നെ
നിന്‍ ആദ്യ കരച്ചിലിനൊപ്പം
ഒരു അച്ഛനും ജനിച്ച നിമിഷം
മുന്നോട്ടാഞ്ഞു പോയി ഞാന്‍
വാരി എടുത്ത് ഉമ്മ വയ്ക്കാന്‍
നീ പിച്ച വച്ച് ഇടറി വീണപ്പോള്‍
ഉറക്കം ഉണര്ന്നു കരഞ്ഞപ്പോള്‍
ആദ്യമായി മാമൂട്ടിയപ്പോള്‍
നിന്‍ വളര്ച്ചയുടെ പാതയി ല്‍
ഒക്കെയും നിന്നൊപ്പം
കണ്ണുനീരില്ലാതെ കരഞ്ഞു ഞാനും
അച്ഛ ന്‍ മകള്ക്ക് ‌ തുണ ആകുന്നത്
തിരുത്തിയോരെന്‍ പൊന്നു മുത്തേ
ഇന്ന് ഈ വിവാഹവസ്ത്രത്തില്‍
നീ നിന്നീടുമ്പോള്‍ ഒരു വട്ടം മാത്രം
കാഴ്ച തിരിച്ചു കിട്ടാ ന്‍
പ്രാര്ത്ഥിച്ചു പോകുന്നു ഞാന്‍
എന്നോമലിനെ കൈ പിടിച്ചു നല്കാന്‍
ദൈവം ഒരു വരം എനിക്കും തരുമോ
നടക്കില്ല എന്നറിഞ്ഞിട്ടും
ഉള്ളില്‍ അടക്കാനാവാതെ കേഴുന്നു ഞാന്‍

No comments: