Monday, January 26, 2015

സെമിനാര്‍


ഇപ്പോൾ  മോൾ  എന്ത്  ചെയ്യുക   ആകും . രാത്രി  അവളുടെ  കരച്ചിൽ അടക്കാൻ ഹരിയേട്ടന്‍ കഷ്ടപ്പെടും. അമ്മക്ക് കുഞ്ഞിനെ നോക്കാൻ പറ്റുമോ. ഓരോന്നും ഓർത്ത് അവൾക്കു ഉറക്കം വന്നില്ല.
നദിക്കു കുറുകെ പോകുമ്പോൾ ട്രെയിനിന്‍റെ ഞരക്കം സഹിക്കാൻ പറ്റുന്നില്ല. കുലുങ്ങി ക്കുലുങ്ങി അവൾ എപ്പോഴോ ഉറങ്ങി പ്പോയി.
ട്രെയിൻ ഒന്ന് കുലുങ്ങി നിന്നതും മീര ഉണര്ന്നു. വേണ്ടായിരുന്നു, പഠനവും ജോലിയും വെറും വീട്ടമ്മ ആയി കഴിഞ്ഞെങ്കിൽ ഈ മാനസിക വ്യഥ ഒന്നും അറിയേണ്ടായിരുന്നു.
 അവൾ കുപ്പായത്തിൽ    ഒന്ന് കൂടി ചുരുണ്ട് കൂടി. ഹരിയേട്ടന്‍റെ മണം ഉള്ള സ്വെറ്റർ. അത് ഇങ്ങനെ പുതയ്ക്കുമ്പോൾ ഏട്ടൻ അടുത്തുള്ള പോലെ. വിവാഹത്തിന്റെ ആദ്യ നാളുകളിൽ കണ്ടു പിടിച്ച വിദ്യ ആണ്--ഏട്ടൻ ടൂര് പോകുമ്പോൾ സങ്കടം കുറക്കാൻ. ആ ഷർട്ട്‌  കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ വല്ലാത്ത ഒരു ധൈര്യം  ആണ്. ഒറ്റയ്ക്ക് അല്ല എന്നൊരു തോന്നൽ.
പഠിക്കുമ്പോൾ  ഏറ്റവും  ഉയരത്തിൽ  എത്താനാണ്  എല്ലാവര്ക്കും  മോഹം. വിജയത്തിന്റെ പടവുകൾ ഓരോന്നും വാശിയോടെ കയറുമ്പോൾ ഭാവി ഒന്നും ആലോചിച്ചില്ല.
നമ്മുടെ ചിന്നമ്മ തന്നെ പണി കഴിഞ്ഞു എത്ര സന്തോഷം ആയിട്ടാ വൈകിട്ട് വീട്ടിലേക്കു പോകുന്നത്.
മോളുടെ പഠിപ്പിനു അനുസരിച്ച്  നല്ല ഒരു ബന്ധം തന്നെ അച്ഛൻ കണ്ടു വച്ചു. പക്ഷെ രണ്ടാള്ക്കും കൂടെക്കൂടെ മോളെ വിട്ടു നില്ക്കേണ്ടി വരുന്നു. അത് സഹിക്കാൻ പറ്റാത്ത വേദന ആണ്.
രാത്രി വായിക്കാൻ ഏട്ടൻ തന്നു വിട്ട പുസ്തകങ്ങളോ നാളെ അവതരിപ്പിക്കേണ്ട പേപ്പറുകളോ ഒന്നും നോക്കാൻ തോന്നുന്നില്ല. എന്ത് തുറന്നാലും മോള്ടെ മുഖം വന്നു നില്ക്കും.
മോൾ കുടിക്കാതെ  നെഞ്ച് വിങ്ങുന്നു,  ഉച്ചക്ക് സരോജിനി ചേച്ചി ആണ് പറഞ്ഞു തന്നത് ഡ്രസ്സ്‌ അകെ നനഞ്ഞിരിക്കുന്നു. പിന്നെ ഡ്രസ്സ്‌ മാറ്റി വീണ്ടും ഫ്രഷ്‌ ആയി.

ആ സമയം മോൾ ഉണര്ന്നു കരയുക ആയിരുന്നു എന്ന് ഏട്ടൻ വിളിച്ചപ്പോൾ പറഞ്ഞു. സങ്കടം വന്നു കേട്ടപ്പോൾ.
സെമിനാറിൽ  വന്ന ലേഖനങ്ങ ള്‍   ഒന്നും കണ്ടില്ല കേട്ടില്ല,  എങ്ങനേലും ഒന്ന് തീര്ന്നു കിട്ട്യെങ്കിൽ. അമ്മ ആകുന്നതിന്റെ നിർവൃതി സദസ്സ് ഏറ്റു വാങ്ങുമ്പോൾ,  അമ്മയുടെ ഹൃദയ വേദന കൈലേസ് ഏറ്റു വാങ്ങി.  
തന്റെ ഊഴം വന്നപ്പോൾ എന്തോക്കൊയോ പറഞ്ഞു പെട്ടെന്ന് നിറുത്തി. സദസ് കൈ അടിച്ചു. എന്താണ് പറഞ്ഞത് എന്നൊന്നും ഓർമയില്ല. എല്ലാവരും നന്നായി എന്ന് അഭിനന്ദിക്കുമ്പോള്‍ എന്താണ് പറഞ്ഞത് എന്നറിയാതെ നില്‍ക്കുക ആയിരുന്നു. ഒരു വിധം എല്ലാം തീര്‍ത്ത്  റെയിൽവേ സ്റ്റേഷനിലേക്ക് ഓടി.
ചിന്തകള്‍ കാടുകയറാന്‍ തുടങ്ങി. എത്ര തവണ പറഞ്ഞു പോണില്ല എന്ന്,  ഏട്ടനാണ് നിര്‍ബന്ധം പിടിച്ചത്.
``അമ്മാവൻ ആഗ്രഹിച്ചതാ. എന്നും ഒപ്പം നിന്നിട്ടേ ഉള്ളൂ. മോളുടെ കാര്യം ഞങ്ങൾ നോക്കാം’’.
മടക്ക യാത്ര ദുരിതം തന്നെ ആയിരുന്നു. പതിവിലും വൈകി പുറപ്പെട്ട ട്രെയിൻ അവിേടയും ഇവിടെയും കിടന്നു. നഷ്ടമാകുന്ന ഫോണ്‍ ബന്ധം.  
വെള്ളം കിട്ടാതെ അടുത്തിരുക്കുന്ന കുഞ്ഞു നിര്‍ത്താതെ കരയുന്നു. കൂടെ ആരും ഇല്ലാതെ ഒരു അമ്മയും കുഞ്ഞും. ആ കാഴ്ച സങ്കടത്തിനു ആക്കം കൂട്ടി.
സ്റ്റേഷനിൽ ആളുകളെ വകഞ്ഞു മാറ്റി പുറത്തേക്കു ഓടിയെത്തുമ്പോൾ ഏട്ടന്റെ കയ്യില്‍ ചിരിച്ചു കൊണ്ട് മോൾ.
``ഇനി ഇങ്ങനെ ഒരു യാത്ര നിര്‍ബന്ധിക്കരുതേ’’ പറഞ്ഞു തീരും മുന്‍പേ കണ്ണ് നിറഞ്ഞു പോയി. ഏട്ടന്റെയും. മോളെ വാരി എടുത്തു ഉമ്മ വച്ചപ്പോള്‍ ഒരു യുഗം കഴിഞ്ഞു പോയ പോലെ......


No comments: