Thursday, January 29, 2015

ചക്കരമാവ്


ഇന്നും എന്നോര്മയി ല്‍ 
മായാതെ നില്ക്കുന്നു 
നെഞ്ചുരുക്കുന്നോരാ കാഴ്ച
ചില്ല വേര്പെട്ടു ഒരു ഊഞ്ഞാല്‍
മണ്ണില്‍ കിടക്കുന്നതും
കൂടില്ലാ പക്ഷികള്‍ ചേക്കേറാന്‍
കലപില കൂട്ടുന്നതും
ചക്കര മാമ്പഴം കൊതിയോടെ
കറുമ്പും അണ്ണാരക്കണ്ണന്‍
വീട് തേടി നടക്കുന്നതും
വ്യഥിതഹൃദയര്‍ അവര്‍
കൂടറ്റ കൂട്ടുകാര്‍
ചക്കരമാവിന്‍ സ്ഥാനത്തെ
പെരും കുഴിയതി ല്‍
കണ്ണ് തറഞ്ഞു നില്ക്കവേ
അവസാന ചില്ലയും ഏറ്റിയാ
ലോറിയും യാത്ര ചൊല്ലിപ്പിരിഞ്ഞതും
ഉള്ളില്‍ തളര്ന്നിരിക്കും അമ്മയും
കണ്ണീര്‍ ഉണങ്ങാതെ ചേച്ചിയും
കൊത്തി വച്ചൊരു ചിത്രത്തില്‍ എന്നപോല്‍

No comments: