Tuesday, April 28, 2015

കുടകള്‍

കുഞ്ഞായിരുന്നപ്പോള്‍
പലവര്ണക്കുടകള്‍ ചുറ്റിനും
മുത്തശ്ശിക്കുട, മുത്തശ്ശന്കുംട,
അമ്മായിക്കുട അമ്മാവന്‍ കുട
കൂട്ടുകുടുംബത്തിന്റെ സമൃദ്ധിക്കുട
ബാല്യത്തില്‍ ഞാന്‍ നനയാതെ
എന്നെ പൊതിഞ്ഞു ചേട്ടന്‍ കുട
സ്കൂളില്‍ ഞാന്‍ ചിരിച്ചു കാണാന്‍
കാത്തിരുന്നൊരു ടീച്ചറമ്മക്കുട
കൗമാരത്തില്‍ കൂട്ട് വന്നു സൌഹൃദക്കുട
യൗവനത്തില്‍ കാത്തു വച്ചൊരു സ്നേഹക്കുട
സുമംഗലി ആയപ്പോള്‍ കിട്ടിയ സിന്ദൂരക്കുട
അമ്മക്കണ്ണ്‍ നനയാതെ കാത്ത മക്കള്ക്കുട
വാര്ദ്ധക്യത്തില്‍ എന്‍ തലക്കു
മുകളില്‍ ഒരു പേരക്കുട
എല്ലാത്തിനും മേളില്‍ പടര്ന്നു പന്തലിച്ചു
ആകാശം പോലെ നില്ക്കുന്നു ഒരു അമ്മക്കുട

No comments: